രണ്ട് രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചെന്ന് ആരോപണം; കുട്ടിയെ കെട്ടിയിട്ട് തല്ലി ക്രൂരത

രണ്ട് രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് പത്തുവയസുകാരനെ കെട്ടിയിട്ട് തല്ലി ക്രൂരത. ഉത്തര്‍പ്രദേശിലെ ശ്രവാസ്തിയിലാണ് സംഭവം. രാത്രി മുഴുവന്‍ കുട്ടിടെ കെട്ടിയിട്ട് അടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലും എത്തി. 

കടയില്‍ നിന്ന് രണ്ട് രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ച് കഴിച്ചു എന്ന് ആരോപിച്ച് കുട്ടിയുടെ കയ്യും കാലും കെട്ടിയിട്ട് കട ഉടമ തുടരെ അടിക്കുകയായിരുന്നു. മറ്റ് മൂന്ന് പേര്‍ കൂടി കുട്ടിയെ മര്‍ദിക്കുന്നുണ്ട്. കുട്ടിയെ ക്രൂരമായി അടിക്കുമ്പോഴും കൂടി നില്‍ക്കുന്നവരില്‍ ആരും ഇത് തടയാന്‍ ശ്രമിക്കുന്നില്ല. കാഴ്ച്ചക്കാരായി ആളുകള്‍ നോക്കി നില്‍ക്കുന്നതിന് എതിരേയും സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നു. 

രാത്രി മുഴുവന്‍ കെട്ടിയിട്ടതിനെ തുടര്‍ന്ന് കുട്ടി വിശന്ന് തളര്‍ന്നിരുന്നു. രാത്രി മുഴുവന്‍ കുട്ടി ഭയന്ന് കരയുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ കരച്ചില്‍ കേട്ടിട്ടും ആരും അഴിച്ചുവിടാന്‍ തയ്യാറായില്ല. കുട്ടിയെ അടിക്കുന്ന വിഡിയോ വൈറലായതോടെ കട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. 

Boy thrashed overnight for stealing biscuit