ഡല്‍ഹിയിലെ നോര്‍ത്ത് ഗോണ്ടയില്‍ അവിഹിത ബന്ധമെന്ന സംശയത്തില്‍ മകളെയും ബന്ധുവിനെയും കൊലപ്പെടുത്തി അച്ഛനും മകനും. സംഭവത്തില്‍ മുഹമ്മദ് ഷാഹിദ് (46), മകന്‍ കുദുഷ് (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 22കാരിയായ ഷൈനയും ഡാനിഷു(35)മാണ് മരിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു ഇരു മൃതദേഹങ്ങളെന്നും പൊലീസ് പറഞ്ഞു. കൈകളും കാലുകളും വസ്ത്രങ്ങൾ കൊണ്ട് കെട്ടിയ നിലയിലുമാണ് ഷൈനയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതക ശേഷം വിവരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ച ശേഷം ഇരുവരും കീഴടങ്ങുകയുമായിരുന്നു. ഷാഹിദിന്‍റെ കസിനാണ് കൊല്ലപ്പെട്ട ദാനിഷ് എന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ജോയ് തിര്‍കെ പറഞ്ഞു. പഴം വില്‍പ്പനക്കാരനാണ് ഷാഹിദും കൊല്ലപ്പെട്ട ദാനിഷും. പഴം മുറിക്കാന്‍ ഉപയോഗിക്കുന്ന വലിയ കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകമെന്നും പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് 4.40 ഓടെ സ്റ്റേഷില്‍ വിളിച്ച കുദുഷ് സഹോദരിയിയെയും അമ്മാവനെയും കൊലപ്പെടുത്തിയെന്നും കീഴടങ്ങണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഉടനെ സംഘം പൊലീസ് സംഘം സ്ഥലത്തെത്തുകയും രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുയുമായിരുന്നു.
Father and son duo kill daughther and relative over suspicion of affair