പതിനാറുകാരന് ക്രൂര മര്‍ദ്ദനം; നഗ്നനാക്കി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

 പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് നഗ്നനാക്കി ദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചെന്ന് പരാതി. പൂണെയിലാണ് സംഭവം. 19കാരനുള്‍പ്പെടെ മറ്റ് നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു, മര്‍ദ്ദനമേറ്റ കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. പത്തൊന്‍പതുകാരനുമായുണ്ടായ വാക്കുതര്‍ക്കമാണ് വഴക്കില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ചംഗ സംഘം കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും മുളകൊണ്ട് അടിക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു, അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസിനോട് പരാതിപ്പെട്ടാല്‍ വലിയ തോതില്‍ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. പൊലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല.