വെള്ളമെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; അയല്‍വാസിയെ 15കാരി കുത്തിക്കൊന്നു

police-delhi
SHARE

പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിന് ഇടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ പതിനഞ്ചുകാരി കുത്തിക്കൊന്നു. 34കാരിയായ സ്ത്രീയാണ് മരിച്ചത്. ഡല്‍ഹിയിലെ ഫര്‍ഷ് ബസാര്‍ ഏരിയയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 

തര്‍ക്കത്തിനിടയില്‍ യുവതിയുടെ വയറ്റിലും ഇടത് കയ്യിലുമാണ് പെണ്‍കുട്ടി കുത്തിയത്. ഭാര്യക്ക് കുത്തേറ്റതായും ബോധരഹിതയായതായും അറിയിച്ച് ഏപ്രില്‍ 12ന് പിസിആര്‍ കോള്‍ ലഭിക്കുകയായിരുന്നു എന്ന് ഡിസിപി സുരേന്ദ്ര ചൗധരി പറഞ്ഞു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു. 

സംഭവ ദിവസം രാവിലെ 7.30ഓടെ പതിനഞ്ചുകാരിയും അമ്മയും അയല്‍വാസികളായ ദമ്പതികളോട് വഴക്കിട്ടിരുന്നു, വെള്ളമെടുക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. വഴക്കിനിടയില്‍ പതിനഞ്ചുകാരിയുടെ കൈ അയല്‍വാസി പിടിച്ച് തിരിച്ചിരുന്നു. ഇതിന് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ നിന്ന് ഇവര്‍ തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും വഴക്ക് തുടര്‍ന്നു. 

MORE IN INDIA
SHOW MORE