ധനുഷിന്റെ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമപോരാട്ടത്തിനിടെ

kathiresan-dhanush
SHARE

തമിഴ് നടന്‍ ധനുഷിന്റെ പിതാവ് എന്ന് അവകാശപ്പെട്ട് നിയമപോരാട്ടം നടത്തിയിരുന്ന കതിരേശന്‍(70) അന്തരിച്ചു. ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നതിനെ തുടര്‍ന്ന് മധുരെ രാജാജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.  മധുരൈ സ്വദേശികളായ കതിരേശന്‍ ഭാര്യ മീനാക്ഷി എന്നിവര്‍ ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് എത്തിയത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു.

11ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ധനുഷ് വീട് വിട്ട് ഇറങ്ങുകയായിരുന്നു എന്ന വാദമാണ് കതിരേശനും ഭാര്യയും ഉയര്‍ത്തിയിരുന്നത്. പ്രതിമാസം 65000 രൂപ ധനുഷ് തങ്ങള്‍ക്ക് നല്‍കണം എന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

മധുര മേലൂര്‍ കോടതിയില്‍ ഇവര്‍ കേസ് നല്‍കിയെങ്കിലും മദ്രാസ് ഹൈക്കോടതി ഇത് തള്ളി. ഇതിനെതിരെ മധുരെ ബെഞ്ചിനെ ഹര്‍ജിയുമായി കതിരേശന്‍ സമീപിച്ചു. പക്ഷെ ഗൂഡലക്ഷ്യത്തോടെയാണ് ഹര്‍ജിക്കാരന്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നും കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും ചൂണ്ടിയായിരുന്നു കോടതി വിധി. 

MORE IN INDIA
SHOW MORE