പുതുച്ചേരിയിൽ ഒൻപതു വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ വിമർശനവുമായി നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്. ഈ ക്രൂര കൃത്യം ചെയ്ത പ്രതികൾക്ക് ഉചിതമായ ശിക്ഷ ഉറപ്പാരക്കണ് എന്ന് ആവശ്യപ്പെട്ടാണ് വിജയ് രംഗത്തെത്തിയിരിക്കുന്നത്. സംഭവം ഹൃദയ ഭേദകമാണെന്ന് എക്സിൽ കുറിച്ച വിജയ് പെൺകുട്ടിക്ക് ആദരാഞ്ജലികളും നേരുകയും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നുണ്ട്. പ്രതികൾക്കെതിരെ നടപടിയെടുക്കാൻ വെട്രി കഴകത്തിൻ്റെ പേരിൽ അഭ്യർത്ഥിക്കുന്നു എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ടിവികെ വിജയ് എന്ന എക്സ് ഹാൻഡിലിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
മാർച്ച് ആറിനാണ് പുതുച്ചേരിയെ നടുക്കിയ അതിക്രൂര കൊലപാതകം പുറംലോകം അറിഞ്ഞത്. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ പുതുച്ചേരി സോലൈമേട് സ്വദേശിയായ 9 വയസുകാരിയെ കാണാതാവുകയായിരുന്നു. നഗരത്തിലെ അഴുക്കുചാലിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ കയ്യും കാലും കെട്ടിയ നിലയിലായിരുന്നു.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ മണിക്കൂറുകൾക്കകം നാലു പ്രതികൾ പിടിയിലായി. പ്രദേശവാസിയായ വിവേകാനന്ദൻ(58), കരുണാസ്(19), പ്രായപൂർത്തിയാകാത്ത രണ്ടു യുവാക്കൾ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ കുടുംബത്തിന്റേയും നാട്ടുകാരുടേയും പ്രതിഷേധം ശക്തമാവുകയാണ്.
Vijay demand government to take action in Puducherry rape and murder