മൂന്നാമത്തെ കുട്ടി ജനിച്ചാൽ സർക്കാർ ജോലി സ്ഥിരമാകില്ലെന്ന് ഭയം; കുഞ്ഞിനെ കൊന്നു

സർക്കാരിന്റെ രണ്ടു കുട്ടി പദ്ധതി മൂലം ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് മൂന്നാമത്തെ കുട്ടിയെ കനാലിലെറിഞ്ഞ് ദമ്പതികൾ. സർക്കാർ വകുപ്പിൽ കരാർ 

ജീവനക്കാരനായ 36കാരൻ ജവര്‍ലാൽ മെഗ്‌വാളാണ് 5 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കനാലിലെറിഞ്ഞത്. രാജസ്ഥാനിലെ ബിക്കാനേർ 

ജില്ലയിലാണ് സംഭവം. ജവർലാലിനും ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങളുണ്ട്, അതിനിടെയാണ് മൂന്നാമതൊരു കുഞ്ഞ് കൂടി ജനിക്കുന്നത്.കരാർ ജോലിയിൽ 

നിന്നും  സ്ഥിരജോലി പ്രതീക്ഷിക്കുന്ന മെഗ്‌വാളിനു രാജസ്ഥാൻ സർക്കാരിന്റെ രണ്ടുകുട്ടി പദ്ധതി പാരയാകുമെന്ന് കരുതിയാണ് ഈ കടുംകൈ ചെയ്തത്. 

മൂന്നാമതൊരു കുഞ്ഞ് കൂടിയുണ്ടായാൽ നിർബന്ധിത റിട്ടയർമെന്റാണ് രാജസ്ഥാൻ പദ്ധതിയിലുള്ളത്.  സംഭവത്തെത്തുടർന്ന് ദമ്പതികളെ അറസ്റ്റ് 

ചെയ്തതായി ബിക്കാനേർ പൊലിസ് സൂപ്രണ്ട് പറഞ്ഞു. ഐപിസി 302,120ബി വകുപ്പുകൾ പ്രകാരം മെഗ്‌വാളിനും ഭാര്യ ഗീതാ ദേവിക്കുമെതിരെ പൊലിസ് 

കേസെടുത്തു.

MORE IN INDIA