പ്രിയങ്കാ ഗാന്ധിക്ക് പിന്നിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മെഹുവ മൊയ്ത്ര. ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ല എന്ന് ആവർത്തിക്കുന്ന യോഗിയുടെ നിലപാടിനെയാണ് മഹുവ ചോദ്യം ചെയ്യുന്നത്. ഓക്സിജൻ ക്ഷാമത്തെ കുറിച്ച് പറയുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മരിച്ചുപോയവരെയും യോഗി അടിച്ചിടുമോ എന്നാണ് മെഹുവ ചോദിക്കുന്നത്.
‘കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ യോഗി ആശുപത്രികളോട് പറഞ്ഞു ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തണമെന്ന്. അല്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്നാണ് യോഗി പറയുന്നത്. നിങ്ങള്‍ എന്തുചെയ്യും, മരിച്ചവരേയും നിങ്ങള്‍ അടിച്ചിടുമോ?’ മെഹുവയുടെ ട്വീറ്റ്.
ഇന്നലെ പ്രിയങ്കാ ഗാന്ധിയുടെ യോഗിയുടെ നിലപാടിനെ വിമർശിച്ചും വെല്ലുവിളിച്ചും രംഗത്തുവന്നിരുന്നു. ലഖ്നൗവിലെ ആശുപത്രിയിലേക്ക് പ്രിയങ്ക നേരിട്ട് ഇടപെട്ട് ഓക്സിജൻ എത്തിക്കുകയും ചെയ്തു. എന്നിട്ടും സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമുണ്ടെന്ന് അംഗീകരിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല.