‘അമ്മയ്ക്ക് കാഴ്ചയില്ലായിരുന്നു; കുഞ്ഞിന്‍റെ ജീവനായിരുന്നു മുഖ്യം’; ആ ഹീറോ പറയുന്നു

mayur-hero
SHARE

‘നിങ്ങളാണ് മയൂർ ഞങ്ങളുടെ സൂപ്പർമാൻ..’ ഇന്നലെ രാജ്യമെങ്ങും ഒരുപോലെ വാഴ്ത്തിയ ആ രക്ഷാദൗത്യത്തെ ഹീറോയെ റെയിൽവേ അധികൃതരും ആദരിച്ചു. മയൂര്‍ ഷെല്‍ക്കെ എന്ന ജീവനക്കാരനാണ് പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്നും സാഹസികമായി കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. ഈ വിഡിയോ ഇന്നലെ തന്നെ റെയിൽവേ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

‘ഞാന്‍ കുട്ടിയെ രക്ഷിക്കാൻ ഓടുമ്പോഴും എന്റെ ജീവനും അപകടത്തിലാവുമോ എന്ന് ഞാനും ഒരു നിമിഷം ചിന്തിച്ചിരുന്നു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക് തോന്നി. ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാലാണ് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോയത്. ഹൃദയം നിറഞ്ഞാണ് അവർ നന്ദി പറഞ്ഞത്.’ മയൂർ പറയുന്നു.

മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യമാണ് ഇന്നലെ പുറത്തുവന്നത്. അമ്മയ്ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീണു. ഈ സമയം അതിവേഗം ഒരു ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. നിലവിളിക്കാൻ മാത്രമാണ് അമ്മയ്ക്ക് കഴിഞ്ഞത്. ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ ഒരു ജീവനക്കാരൻ ഓടിയെത്തി കുഞ്ഞിനെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റി. ഈ ‌സമയം ട്രെയിൻ തൊട്ടടുത്തെത്തുകയും ചെയ്തു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവനക്കാരനും ഫ്ലാറ്റ്ഫോമിലേക്ക് ചാടി കയറുന്നതും വിഡിയോയിൽ കാണാമായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...