വനിതാ ഗുണ്ടയ്ക്ക് ബിജെപി അംഗത്വം; അസ്വാഭാവികത ഇല്ലെന്ന് ബിജെപി: വിവാദം

puthucheri-bjp
SHARE

പുതുച്ചേരിയില്‍ മുന്‍സ്പീക്കറെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ വനിതാ ഗൂണ്ട നേതാവ്  ബി.ജെ.പിയില്‍ ചേര്‍ന്നതിനെ ചൊല്ലി വിവാദം. അറസ്റ്റ് വാറന്റിനെ തുടര്‍ന്ന് ഒളിവില്‍ കഴിയവെ ഇന്നലെയാണു  കാരക്കലിലെ കുപ്രസിദ്ധ ഗുണ്ട ഏഴിലരസി  ബി.ജെ.പി സംസ്ഥാന പ്രസിഡന്റില്‍ നിന്ന്  അംഗത്വം സ്വീകരിച്ചത്.

മുന്‍ സ്പീക്കറും കൃഷിമന്ത്രിയുമൊക്കായിയിരുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെയടക്കം മൂന്നുപേരെ കൊന്ന കേസിലെ പ്രതി. തട്ടികൊണ്ടുപോകല്‍ ഭീഷണിപെടുത്തല്‍ തുടങ്ങി പതിനെഞ്ചു കേസുകള്ളു ലേഡി ഡോണിന് അംഗത്വം കൊടുത്തു ഞെട്ടിച്ചിരിക്കുകയാണ് പുതുച്ചേരിയിലെ ബി.ജെ.പിക്കാര്‍.2017 ല്‍ മുന്‍ സ്പീക്കറും കൃഷിമന്ത്രിയും കാരയ്ക്കലിലെ പ്രമുഖ രാഷ്ട്രീ നേതാവുമായിരുന്ന വി.എം.സി  ശിവകുമാറിനെ പട്ടാപകല്‍ പെട്രോള്‍ ബോംബ് എറിഞ്ഞു വീഴ്ത്തിയതിനുശേഷം വെട്ടിയും കുത്തിയും കൊന്ന കേസിലെ മുഖ്യപ്രതിയാണ് ആര്‍.ഏഴിലരസിയെന്ന ഗുണ്ട. കാരയ്ക്കലിലെ വ്യാജമദ്യ മാഫിയയ്ക്കു നേതൃത്വം നല്‍കുന്ന ഏഴിലരസി കഴിഞ്ഞ വര്‍ഷം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ഉടനെ ഗുണ്ടാ ആക്ട് പ്രകാരം തടവിലായി. തടവുകഴിഞ്ഞു പുറത്തിറങ്ങിയതിനു ശേഷം  അജ്ഞാത കേന്ദ്രത്തിലിരുന്നായിരുന്നു  പ്രവര്‍ത്തനം.ഇന്നലെ വൈകീട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആര്‍.സാമിനാഥനെ  വിളിച്ചുവരുത്തിയാണ്  അംഗത്വം നേടിയത്.

ഫോട്ടോകള്‍ പുറത്തുവന്നതോടെ വിവാദമായി. അറസ്റ്റ് വാറന്റുള്ള പ്രതിയേ തേടി പൊലീസ് തിരച്ചിലും തുടങ്ങി.അതേ സമയം ആര്‍ക്കുവേണമെങ്കിലും പാര്‍ട്ടിയില്‍ ചേരാമെന്നും ഏഴിലരസി പാര്‍ട്ടി അംഗത്വം സ്വീകരിച്ചതില്‍ അസ്വഭാവികതയില്ലെന്നുമാണ് ബി.ജെ.പി വാദം.നേരത്തെ ചെന്നൈയിലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഗുണ്ടാകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...