തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കെ ബിഹാർ സെക്രട്ടേറിയറ്റിൽ വൻ തീപിടിത്തം. ഗ്രാമ വികസന വകുപ്പിന്റെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. പ്രധാനപ്പെട്ട ഒട്ടേറെ ഫയലുകൾ കത്തി നശിച്ചതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് സെക്രട്ടറിയേറ്റിന്റെ താഴത്തെ നിലയില്‍ നിന്ന് തീപടര്‍ന്നത്. ഒന്നാം നിലയിലേക്കും തീപടര്‍ന്നു. 15 മണിക്കൂറിന് ശേഷമാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായത്.
എൻഡിഎ ഭരണത്തിലെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് തീ പിടിത്തം എന്ന് ആർജെഡി ആരോപിച്ചു. ഈ സര്‍ക്കാര്‍ താഴെയിറങ്ങിയാല്‍ അഴിമതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് സെക്രട്ടേറയിറ്റിന് തീയിട്ടതെന്ന് ആര്‍ജെഡി വക്താവ് ചിത്രഞ്ജന്‍ ഗഗന്‍ പറഞ്ഞു.