ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു. ഗുജറാത്തിലെ രാജ്‌കോട്ട് സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. 38- കാരനായ പ്രഭാകര്‍ പാട്ടീലാണ് മരിച്ചത്.ഇയാളെ ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിരുന്നു. ആശുപത്രിക്കെതിരെ പ്രഭാകർ പാട്ടീലിന്റെ സഹോദരന്‍ വിലാസ് പാട്ടീല്‍ രംഗത്തെത്തി.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് പ്രഭാകറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഇദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയ്ക്കായാണ് ഇയാളെ രാജ്‌കോട്ട് സിവില്‍ ആശുപത്രിയിലെത്തിച്ചത്. മരിച്ചിട്ടും ആശുപത്രി അധികൃതര്‍ മൃതദേഹം കൈമാറിയെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചല്ല മൃതദേഹം സംസ്‌കരിച്ചതെന്നും ആരോപണമുണ്ട്.
രോഗി മാനസികാസ്വാസ്യം പ്രകടിപ്പിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.