ഇന്ത്യൻ അതിർത്തിയിൽ നിന്ന് ചൈനീസ് സേന പൂർണമായും പിന്മാറിയിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്ന പ്രദേശങ്ങളിൽ ഇപ്പോഴും സേനാവിന്യാസമുണ്ട്. ഡെസ്പാങ്, ഗോഗ്ര, പാംഗോങ്ങിനോടു ചേര്‍ന്ന ഫിംഗേഴ്സ് മേഖല എന്നിവിടങ്ങളില്‍ 40,000ത്തോളം വരുന്ന സൈനികരാണു ചൈനയ്ക്കു വേണ്ടി നിലയുറപ്പിച്ചിരിക്കുന്നത്.
ഗല്‍വാന്‍, ഹോട്ട്സ്പ്രിങ്, ഫിംഗര്‍ 4 എന്നിവിടങ്ങളില്‍നിന്നാണു ചൈനീസ് സൈന്യം നിലവില്‍ പിന്മാറിയത്. ഫിംഗര്‍ 5 മുതല്‍ ഫിംഗര്‍ 8 വരെയുള്ള മേഖലയില്‍ ചൈനീസ് സൈനികർ തുടരുകയാണ്. ഫിംഗര്‍ 5 മേഖലയില്‍നിന്നു ചൈന പിന്മാറാന്‍ തയാറായിട്ടില്ല. ഇവിടെ നിരീക്ഷണ പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
വ്യോമപ്രതിരോധ സംവിധാനങ്ങള്‍, സായുധസേന, പീരങ്കികള്‍ തുടങ്ങിയവ ചൈന മേഖലയില്‍ എത്തിച്ചിട്ടുണ്ടെന്നും ഇവിടെനിന്നു പിന്മാറുന്ന ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്നും വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പറയുന്നു. 40,000 സൈനികരാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.