വീരപ്പന്റെ മകൾ ബിജെപിയിൽ ചേർന്നു; ജനങ്ങളെ സേവിക്കുക ലക്ഷ്യമെന്ന് വിദ്യ

veerapan-vidya-bjp
SHARE

കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ മകൾ ബിജെപിയിൽ അംഗത്വം എടുത്തു. വീരപ്പന്‍  മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളും അഭിഭാഷകയുമായ വിദ്യാ റാണിയാണ് ബിജെപിയിൽ ചേർന്നത്. മുതിർന്ന ബിജെപി നേതാവും മുൻകേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്‍റെ സാന്നിധ്യത്തിൽ കൃഷ്ണഗിരിയിൽ വച്ചാണ് വിദ്യ പാർട്ടി അംഗത്വം സ്വീകരിച്ചത്. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന സാമൂഹ്യപ്രവർത്തക കൂടിയാണ് വിദ്യ.

അച്ഛന്‍റെ ആഗ്രഹം ജനങ്ങളെ സേവിക്കുക എന്നതാണ്, എന്നാല്‍ അതിന് അദ്ദേഹം തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സേവനം നടത്താനാണ് ബിജെപിയില്‍ ചേരുന്നത് എന്ന് വിദ്യറാണി പറഞ്ഞു. പതിറ്റാണ്ട് കാലം മൂന്നു സംസ്ഥാനങ്ങളെ വിറപ്പിച്ച വനം കൊള്ളക്കാരനായിരുന്നു വീരപ്പൻ. ക്രൂരതകൾ ഏറിയപ്പോൾ ജീവനോടെയോ അല്ലാതെയോ പിടികൂടുക എന്ന ദൗത്യം സ്വീകരിച്ച തമിഴ്നാട് പൊലീസ് സേന 2004ൽ വീരപ്പനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഇപ്പോഴും സജീവ ചർച്ചയാണ് വീരപ്പന്റെ ചരിത്രം. 

വീരപ്പൻ കൊള്ളയടിച്ച സമ്പാദ്യം എവിടെയാണെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. അദ്ദേഹത്തിന്റെ സമ്പാദ്യം ഇപ്പോഴും വനത്തിൽ ഉണ്ടെന്ന വിശ്വാസത്തിൽ കാടുകയറുന്നവരും ഏറെയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...