രണ്ടു വയസ് മാത്രം പ്രായമുള്ള മകളുടെ മൃതദേഹം മെഡിക്കൽ കോളജിന് പഠിക്കാൻ വിട്ടു നൽകി പിതാവ്. മധ്യപ്രദേശിലാണ് അപൂർവ സംഭവം. സത്‌നം സിംഗ് ഛബ്രയുടെ രണ്ടുവയസുകാരി മകളായ അസീസ് കൗര്‍ ഛബ്രയാണ് മരിച്ചത്. ജനിച്ചപ്പോള്‍ മുതല്‍ തന്നെ കുഞ്ഞിന് നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വ രോഗമുണ്ടായിരുന്നു. ഒട്ടേറെ ചികിൽസ നടത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
മകളുടെ മരണശേഷം അവളുടെ കണ്ണുകൾ പിതാവ് ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം പഠിക്കാനായി സ്വകാര്യ മെഡിക്കൽ കോളജിന് വിട്ടുനൽകാൻ അദ്ദേഹം തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യമായി ഇത്ര ചെറിയ കുട്ടിയുടെ ശരീരം പഠനത്തിനായി വിട്ടുനൽകുന്നത്.
'അവളുടെ രോഗത്തെ കുറിച്ച് പഠിക്കാനും അതെക്കുറിച്ച് കൂടുതല്‍ അറിയാനും ഇതിലൂടെ കഴിയുകയാണെങ്കില്‍ അവളെപ്പോലെ ഇനിയും കൂടുതല്‍ കുഞ്ഞുങ്ങളെ മരണത്തിന് കൊടുക്കാതെ രക്ഷപ്പെടുത്താമല്ലോ. അതുമുന്നിൽ കണ്ടാണ് മൃതദേഹം വിട്ടുനൽകുന്നത്.’ പിതാവ് വ്യക്തമാക്കി.