എരിയുന്ന നോവിലും അവൾ പറ‍ഞ്ഞു, 'എനിക്കു മരിക്കേണ്ട, രക്ഷിക്കൂ'; ഉന്നാവിലെ പെണ്‍കുട്ടി

unnao-2
SHARE

കുടുംബാംഗങ്ങളെയും കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി ഉന്നാവോ പെൺകുട്ടിയുടെ അവസാനവാക്കുകൾ. ''എന്നെ രക്ഷിക്കൂ, എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല, അവരെ തൂക്കിലേറ്റുന്നത് എനിക്കു കാണണം'', ഉന്നാവില്‍ പീഡനത്തിനിരയായ 23–കാരി ഇന്നലെ രാത്രി വിടപറയും മുൻപു കുടുംബാംഗങ്ങളോടും ഡോക്ടര്‍മാരോടും പറഞ്ഞത് ഇങ്ങനെയാണ്. കൊടുംവേദനയാണ് അവള്‍ അനുഭവിച്ചതെന്നും രക്ഷിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നുവെന്നും ആശുപത്രിയിലെ ഒരു മുതിര്‍ന്ന ഡോക്ടര്‍ പറയുന്നു.

ലൈംഗിക പീഡന പരാതി നല്‍കാൻ രോകുന്നതിനിടെയാണ് അഞ്ചു പേര്‍ ചേര്‍ന്ന് പെൺകുട്ടിയെ തീകൊടളുത്തി കൊല്ലാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 11.40ന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നായിരുന്നു മരണം. പീഡനക്കേസിലെ വാദം കേള്‍ക്കുന്നതിനായി റായ് ബറേലിയിലെ കോടതിയിലേക്ക് പോകുമ്പോള്‍ ഉന്നാവയിലെ സിന്ദുപുര്‍ ഗ്രാമത്തിനു പുറത്ത് വച്ചു യുവതിയെ ആക്രമിക്കുകയായിരുന്നു. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പായ്, ശിവം, ശുഭം ത്രിവേദി എന്നിവര്‍ ചേര്‍ന്നു തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു.

തീ കത്തിപ്പടരുമ്പോഴും ഒരു കിലോമീറ്റര്‍ ഓടി ഒരു വീടിന് പുറത്തു ജോലി ചെയ്യുന്നയാളുടെ അടുത്തുചെന്നു യുവതി സഹായം തേടി. പൊലീസിനെ വിവരമറിയിച്ച ശേഷം അവര്‍ അവളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴിയില്‍ അഞ്ച് പ്രതികളെക്കുറിച്ചും വിശദീകരിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...