ഉന്നാവോ പീഡനക്കേസ് ബിജെപിയെ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് മുൻ ബിജെപി എംപി സ്വാമി ചിന്മയാനന്ദിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോളജ് വിദ്യാർഥിനി രംഗത്തെത്തിയത്. മുൻ എംപിക്കെതിെര വിഡിയോ തെളിവുകൾ കയ്യിലുണ്ടെന്ന് പെൺകുട്ടി പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ 35 വിഡിയോകൾ തന്റെ കൈവശം ഉണ്ടെന്ന് പെൺകുട്ടി അവകാശപ്പെടുന്നു. മസാജ് ചെയ്യിക്കാൻ വേണ്ടി കോളജിൽ നിന്നും സ്വാമി ചിന്മയാനന്ദ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നെന്നും അപ്പോൾ കണ്ണടയില്‍ ക്യാമറ പിടിപ്പിച്ചാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നും പെൺകുട്ടി പറയുന്നു.
സ്വാമി ചിന്മയാനന്ദ് ചെയർമാനായ കോളജിലെ പെൺകുട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കോളജിൽ നിന്നും ചിന്മയാനന്ദ് വീട്ടിലേക്ക് ക്ഷണിക്കും. പിന്നീട് തന്നെ െകാണ്ട് ശരീരം മസാജ് ചെയ്യിക്കുെമന്നും പെൺകുട്ടി പറയുന്നു. ഇത്തരത്തിൽ ചിന്മയാനന്ദിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദിക്കില്ല. അതുകൊണ്ടാണ് കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ ഇൗ ദൃശ്യങ്ങൾ പകർത്തിയത്. ഇങ്ങനെ ഷൂട്ട് ചെയ്ത 30 ഓളം വിഡിയോകള്‍ പരാതിക്കാരി പൊലീസിന് കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ കണ്ണട ഇപ്പോൾ കാണുന്നില്ലെന്നും ഹോസ്റ്റലിൽ നിന്നും മോഷണം പോയെന്നും പെൺകുട്ടി പറയുന്നു.
ഒരു വര്‍ഷത്തോളം തന്നെ ചിന്മയാനന്ദ് പീഡിപ്പിച്ചുവെന്നാണ് നിയമ വിദ്യാര്‍ഥിനി കൂടിയായ പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ചിന്മയാനന്ദിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യു.പിയിലെ ഷാജഹാന്‍പൂരില്‍നിന്നും കാണാതാവുകയും പിന്നീട് രാജസ്ഥാനില്‍നിന്ന് പോലീസ് കണ്ടെത്തുകയും ചെയ്തത്.
സമൂഹ മാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയോടും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.