ക്രിക്കറ്റ് കളിക്കിടെയാണ് ഒരു പെൺകുട്ടിയുടെ നിലവിളി അവർ കേട്ടത്. രണ്ടാമതൊന്നു ചിന്തിക്കാതെ കരച്ചില്‍ കേട്ടിടത്തേക്ക് അവർ ഓടിയെത്തി. അടുത്തെത്തിയപ്പോൾ ഒരാൾ മലയിടുക്കില്‍ കൊച്ചുപെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. അയാളെ ഉടൻ പിടികൂടി പൊലീസിലേൽപ്പിച്ചു ഈ കൊച്ചുമിടുക്കൻമാർ. ജയ്പൂരിലാണ് സംഭവം.
മനീഷ്(15), അമിത്(18), രോഹിത്(18), ബാദൽ (14) എന്നിവരാണ് താരങ്ങൾ. ഈ മിടുക്കൻമാരെ പൊലീസ് സര്‍ട്ടിഫിക്കേറ്റുകളും ക്യാഷ് പ്രൈസും നൽകിയാണ് ആദരിച്ചത്. ഉത്തമപൗരൻമാർ ചെയ്യേണ്ട കടമയാണ് ഇവർ ചെയ്തതെന്നും ഇവർക്ക് ശോഭനമായ ഭാവി ഉണ്ടാകട്ടെയെന്നും പൊലീസ് ഉദ്യോഗസ്ഥർ ആശംസിച്ചു.