'രാഹുല്‍ നായ്ക്കുട്ടി' 'മോദി വിരൂപൻ'; കളംനിറഞ്ഞ് താറടിച്ചുള്ള പ്രചാരണം

word-war-election
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ മറുപാളയത്തിലെ പ്രമുഖരെ താറടിച്ചുള്ള പ്രചാരണങ്ങളും കളംനിറയുകയാണ്. ഇന്ന് ഗുജറാത്തിലെ ഒരു മന്ത്രി രാഹുല്‍ഗാന്ധിയെ നായ്ക്കുട്ടിയോട് ഉപമിച്ചപ്പോള്‍ മോദി വിരൂപനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കര്‍ണാടക മന്ത്രിയുടെ വോട്ടുപിടുത്തം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ നായ്‌ക്കുട്ടിയോട് ഉപമിച്ച് ഗുജറാത്ത് മന്ത്രി ഗണ്‍പത് വാസവ നടത്തിയ പരാമര്‍ശം ഇതിനോടകം വന്‍വിവാദമായിക്കഴിഞ്ഞു.  നരേന്ദ്രമോദിയെ തലയെടുപ്പുള്ള സിംഹമായും രാഹുലിനെ വാലാട്ടി നായ്ക്കുട്ടിയായും ഉപമിച്ചായിരുന്നു മന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം. നായ്ക്കുട്ടിക്ക്  പാക്കിസ്ഥാന്‍ റൊട്ടി നല്‍കിയാല്‍ അവരോടും ചൈന നല്‍കിയാല്‍ അവരോടും വിധേയത്വം കാട്ടുമെന്നും ഗണ്‍പത് വാസവ പറഞ്ഞു. 

തന്റെ മുഖം കണ്ടല്ല മോദിയുടെ മുഖംകണ്ട് വോട്ടുചെയ്യണമെന്ന കര്‍ണാടകയിലെ ഹവേരി എം.പി ശിവകുമാര്‍  ഉദാസിയുടെ പ്രസ്താവനയ്ക്കാണ്  ജെ.ഡി.എസ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ മറുപടി നല്‍കിയത്. മോദിയുടെ മുഖം വിരൂപമായതുകൊണ്ടാണ് വളരെ മുമ്പേതന്നെ ഭാര്യ ഉപേക്ഷിച്ച് പോയതെന്നായിരുന്നു അഹമ്മദ് ഖാന്റെ പ്രതികരണം. തിരഞ്ഞെടുപ്പുകാലത്തെ പൊതുമര്യാദകള്‍ മറന്നുള്ള നേതാക്കളുടെ പ്രസ്താവനകള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കേസുകളായി മുന്നണികളെ പിന്തുടരുമെന്ന് ഉറപ്പ്.

MORE IN INDIA
SHOW MORE