മുസ്‌ലീം തടവുകാരന്റെ ദേഹത്ത് ഓം പച്ച കുത്തി ജയിൽ അധികൃതർ. തിഹാർ ജയിലിലാണ് തടവുകാരന്റെ പുറത്ത് നിർബന്ധിച്ച് പച്ച കുത്തിയത്. നാബിർ എന്ന തടവുകാരനാണ് ജയിൽ അധികൃതരുടെ പീഡനത്തിന് ഇരയായത്.
ഇതിനെതിരെ നാബിറിന്റെ കുടുംബം കാർക്കർദൂമ കോടതിയിൽ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നാബിറിനെ രണ്ടുദിവസമായി പട്ടിണിക്കിട്ടിരിക്കുകയായിരുന്നു. മുസ്‌ലീമായതിന്റെ പേരിൽ ജയിലിൽ നാബിറിന് ക്രൂരപീഡനങ്ങളാണ് നേരിടുന്നതെന്നും കുടുംബം പരാതിപ്പെട്ടു. കോടതിയുടെ നിർദേശത്തിൽ നടത്തിയ ദേഹപരിശോധനയിൽ പച്ചകുത്തിയത് സത്യമാണെന്ന് തെളിഞ്ഞു. പീഡനം നടന്നത് കണ്ടെത്താൻ ജയിലിലെ സിസിടിവി പരിശോധിക്കാൻ കോടതി ഉത്തരവിട്ടു. കൂടുതൽ അന്വേഷണം ഈ വിഷയത്തിൽ ഉണ്ടാകും.