മുസ്‍ലിംകളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വോട്ടു ചെയ്യണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് രഞ്ചീത് ബഹദൂര്‍ ശ്രീവാസ്തവയാണ് മുസ്ലീം വിഭാഗത്തെ പൂര്‍ണമായി നശിപ്പിക്കാന്‍ മോദിക്ക് വോട്ട് ചെയ്യണമെന്നും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് മുസ്‍ലിംകളെ ആത്മവിശ്വാസത്തെയും അവരുടെ ആചാരങ്ങളെയും തകര്‍ക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ടെന്നും പ്രസംഗത്തിൽ പറയുന്നത്.
ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ശ്രീവാസ്തവ. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ മുസ്‌ലിംകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇങ്ങനെ പോയാൽ സർവ അധികാരവും അവരുടെ കൈകളിലാകും. മുസ്‍ലിം വിഭാഗത്തെ ഒട്ടാകെ നശിപ്പിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണം.
മാത്രമല്ല ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി ചൈനയില്‍ നിന്നും യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്ത് മുസ്‍ലിംകളെ എല്ലാം ക്ഷൗരം ചെയ്ത് ഹിന്ദുവാക്കുമെന്നും ശ്രീവാസ്തവ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. വോട്ട് ബിജെപിക്ക് ചെയ്തില്ലെങ്കിൽ അതിന്റെ അനന്തര ഫലം നിങ്ങള്‍ അനുഭവിക്കുമെന്നും പറയുന്നു. ശ്രീവാസ്തവയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരിക്കുകയാണ്.