അവിഹിത ബന്ധം ചോദ്യം ചെയ്തു; ഭാര്യയും കാമുകനും യുവാവിനെ കൊന്ന് ഫ്രിഡ്ജിലടച്ചു

sumit-singh-sonu-lal
SHARE

ഭാര്യയുടെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത യുവാവിന് ദാരുണാന്ത്യം. ഝാര്‍ഖണ്ഡിലെ ജാംഷെഡ്പൂരിലാണ് ലോകം നടുങ്ങിയ അരുംകൊല. വസ്തു ഇടപാടുകാരനായ തപൻ ദാസ് ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഭാര്യ ശ്വേത ദാസിന് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് മനസിലാക്കിയ തപൻദാസ് ഇക്കാര്യം പറഞ്ഞ് ശ്വേതയുമായി കലഹിക്കുമായിരുന്നു. വഴക്ക് രൂക്ഷമായതോടെ തപൻദാസിനെ ശ്വേതയും കാമുകൻ സുമിത് സിംഗും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ജനുവരി 12 ന് മദ്യപിച്ചെത്തിയ തപൻ ദാസിനെ ഭാര്യയും കാമുകനും സുഹൃത്തായ സോനു ലാലും ചേർന്നു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പിറ്റേന്ന് മൃതദേഹം ഫ്രിഡ്ജ് ഉള്‍പ്പെടെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ബാരബാങ്കിയില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. 

വെറും മൂന്നുമാസം മുൻപാണ് ശ്വേത ദാസ് ഫെയ്സ്ബുക്ക് വഴി സുമിത്തുമായി പരിചയപ്പെടുന്നത്. സംഭവം ആസൂത്രിതമാണെന്നും ജനുവരി 12 ന് ശ്വേത സുമിതിനെയും സോനു ലാലിനെയും വിളിച്ചു വരുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തപന്റെ മദ്യപാനത്തെ ചൊല്ലി ദമ്പതികൾ എന്നും വഴക്കിടുമായിരുന്നു. ഫെയ്സ്ബുക്ക് വഴി സുമതിനെ പരിചയപ്പെട്ടതും ബന്ധം പുലർത്തുന്നതും തപൻ അറിഞ്ഞത് വൻ സംഘർഷത്തിലേയ്ക്ക് നയിക്കുകയും ചെയ്തു. ജനുവരി 12 ന് വൈകിട്ട് ശ്വേതയുടെ ഫ്ലാറ്റിലേയ്ക്ക് സുമിതും സഹൃത്തും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. 

പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനും ശ്വേത ശ്രമിച്ചു. തപൻ ജനുവരി 12 ന് ഒരു ലക്ഷം രൂപയെടുത്ത് പുറത്തേക്കു പോയെന്നും ശേവത കഥകൾ മെനഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞ് തപനെ 'കാണ്‍മാനില്ലെന്ന് കാണിച്ച് ശ്വേത നൽകിയ പരാതിയിൽ മേൽ നടത്തിയ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുമാണ് ശ്വേതയെ കുടുക്കിയത്. അഭിസര്‍ രാജു എന്നയാളുടെ ഓട്ടോറിക്ഷയിലാണ് മൃതദേഹം കയറ്റിയത്. ഇയാളെ പിടികൂടാനുണ്ടെന്ന് പോലീസ് പറയുന്നു.മൂന്നു മൊബൈല്‍ ഫോണുകളും ഒരു ബൈക്കും സിസിടിവി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദമ്പതികള്‍ക്ക് എട്ടു വയസ്സുള്ള മകളുണ്ട്. ദമ്പതികള്‍ക്ക് എട്ടു വയസ്സുള്ള മകളുണ്ട്.

MORE IN INDIA
SHOW MORE