മൂന്ന് മാസം ഗർഭിണിയായ ആയ ആടിനെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന പരാതിയില്‍ 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആടിന്റെ ഉടസ്ഥയായ യുവതിയുടെ പരാതിയെത്തുടർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബിഹാറിൽ പട്നക്ക് സമീപമുള്ള പാർസ ബസാർ എന്ന സ്ഥലത്താണ് സംഭവം.
മദ്യപിച്ചെത്തിയ ശേഷമാണ് യുവാവ് തന്റെ ആടിനെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു. ഗ്രാമത്തിലുള്ള ഒരുപാട് പേർ സംഭവത്തിന് ദൃക്സാക്ഷികളാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ബിഹാറിലെ മധേപുര എന്ന ഗ്രാമത്തിൽ നിന്നുള്ളയാളാണ് പ്രതി. ഇയാൾ പാർസ ബസാറിൽ ദിവസ വേതനത്തിന് ജോലി ചെയ്തുവരികയാണ്. ബലാത്സംഗത്തെത്തുടർന്നാണ് ആട് ചത്തു. ആടിന്റെ ജഡം പൊലീസ് പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. ഈ റിപ്പോർട്ടിനെ ആസ്പദമാക്കിയാകും തുടർനടപടികളെന്ന് പൊലീസ് വ്യക്തമാക്കി.