പ്രണയ നഷ്ടം; കമിതാക്കൾ വിഷം കഴിച്ചു: ഒടുവിൽ ആശുപത്രിയിൽ വിവാഹം

Reshma-nawaz
SHARE

പ്രണയം സത്യമാണെങ്കിൽ എന്നെങ്കിലും നിങ്ങൾ ഞങ്ങളുടെ പ്രണയത്തെ അംഗീകരിക്കുമെന്ന ഡയലോഗ് സിനിമകളിൽ ‍മാത്രമല്ല യഥാർത്ഥ ജീവിതത്തിലും മരണത്തെക്കാൾ ഉറപ്പുളള പ്രണയബന്ധങ്ങൾ ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്, എത്ര പൊട്ടിച്ചെറിയാൻ നോക്കിയാലും കൂടിച്ചേരുന്നവ. ഒരിക്കലും സാധ്യമാകില്ലെന്ന് ഉറപ്പുളള പ്രണയത്തിന്റെ പേരില് ‍മരിക്കാൻ ഒരുങ്ങുക, ഒടുവിൽ ആശുപത്രി കിടക്കയിൽ ഒന്നിക്കുക. സിനിമയിൽ മാത്രം കണ്ടു പരിചയമുളള രംഗങ്ങൾ യഥാർത്ഥ ജീവിതത്തിൽ നിന്നാണ്. 

തെലങ്കാനയിലെ വിക്രമബാദ് സ്വദേശിയായ ഇരുപത്തൊന്നുകാരി രേഷ്മ തന്റെ അകന്ന ബന്ധുവായ നവാസുമായി ഏറെ നാൾ പ്രണയത്തിലായിരുന്നു. വീട്ടുകാർ ഇതറിഞ്ഞാൽ വിവാഹത്തിനു ഒരിക്കലും സമ്മതിക്കില്ലെന്നും എതിർപ്പ് പ്രകടിപ്പിക്കുമെന്നും രേഷ്മ അടിയുറച്ചു വിശ്വസിച്ചു. രണ്ടു വർഷമായുളള പ്രണയം മറക്കാൻ രേഷ്മ ഒരുക്കമായിരുന്നില്ല. തന്റെ വിവാഹം ഉറപ്പിക്കാൻ വീട്ടുകാർ ആലോചിക്കുന്നതായും രേഷ്മ മനസിലാക്കി. 

നവാസിനെ നഷ്ടമാകുന്നത് ആലോചിക്കാൻ പോലും കഴിയാത്ത രേഷ്മ ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രി കിടക്കയിൽ കഴിഞ്ഞിരുന്ന രേഷ്മയെ കണ്ടു വന്നതിനെ തുടർന്ന് നവാസിനും വിഷമം താങ്ങാൻ സാധിച്ചില്ല. രശ്മിയെ പോലെ തന്നെ നവാസും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരവസ്ഥയിലായ ഇരുവരെയും സർക്കാർ ആശുപത്രിയിൽ നിന്നും ക്രൊഫോർഡ് മെമ്മോറിയൽ ആശുപത്രിയിലേയ്ക്കാണ് മാറ്റിയത്. ഇവിടുത്തെ ഡോക്ടറാണ്  ഇരുവരും ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം ഇവരുടെ ബന്ധുക്കളെ ധരിപ്പിച്ചത്. 

രേഷ്മയുടെയും നവാസിന്റെയും പ്രണയം തിരിച്ചറിഞ്ഞ ബന്ധുക്കൾ മറുത്തൊന്നും പറഞ്ഞില്ല. ഈ പ്രണയ ബന്ധത്തെ കുറിച്ച് തങ്ങൾക്ക് യാതൊന്നും അറിയില്ലെന്നും അറിഞ്ഞിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയധികം സങ്കീർണമാകില്ലെന്നും രേഷ്മയുടെ ബന്ധു  അറിയിച്ചു ആശുപത്രി കിടക്കയിൽ വച്ചു തന്നെ ബന്ധുക്കൾ ഇരുവരുടെയും വിവാഹം നടത്തി. ഐവി ട്യൂബുകളും ശ്വസന സഹായികളും ശരീരത്തിൽ ഘടിപ്പിച്ച് രേഷ്മയും നവാസും വിവാഹിതരായി. നവാസ് വീൽചെയറിൽ രേഷ്മയുടെ കിടക്കക്കരികിലെത്തിയാണ് ചടങ്ങ് നടത്തിയത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ സംബന്ധിച്ചത്.

MORE IN INDIA
SHOW MORE