താൻ മരിച്ചെന്ന് രേഖപ്പെടുത്തിയ ഗൂഗിളിനെ ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കാനൊരുങ്ങി കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ. 2011 ഡിസംബർ 30ന് ബാബുൾ സുപ്രിയോ മരിച്ചെന്നാണ് ഗൂഗിളിലുള്ളത്. ഇത് കണ്ട് ഞെട്ടിയ മന്ത്രി ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ ഇന്ത്യയെ സമീപിച്ചിരിക്കുകയാണ്.
ജീവിതം മനോഹരമാണെന്നും ഇനിയും ജീവിക്കണമെന്നും ബാബുൽ ട്വിറ്ററിൽ കുറിച്ചു. ജീവിച്ചിരിക്കുന്നുണ്ടെന്നതിന് തെളിവ് നൽകാമെന്നും അദ്ദേഹം ഗൂഗിളിനോട് ആവശ്യപ്പെടുന്നു.
പശ്ചിമബംഗാളിലെ അൻസോളിൽ നിന്നുള്ള എംപിയാണ് ബാബുള്‍ സുപ്രിയോ. പിന്നണി ഗായകനും ടെലിവിഷൻ അവതാരകനും കൂടിയാണ് അദ്ദേഹം. മരിച്ച തിയതി ഗൂഗിളിൽ എങ്ങനെ വന്നെന്ന കാര്യത്തിൽ വ്യക്തതയില്ല.
നേരത്തെ ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പൊതുപരിപാടിയ്ക്കിടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആളെ ഭീഷണിപ്പെടുത്തിയതിന് രൂക്ഷ വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് ബാബുള്‍ സുപ്രിയോയ്ക്ക്. ബംഗാളിലെ അസന്‍സോളില്‍വച്ച് ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ നല്‍കുന്ന ചടങ്ങിനിടെ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചയാളുടെ കാല്‍ തല്ലിയൊടിക്കുമെന്നായിരുന്നു ബാബുള്‍ സുപ്രിയോയുടെ ഭീഷണി.