ഉത്തേജനത്തിന് ഇരയുടെ കാലൊടിക്കും; പീഡിപ്പിച്ച ശേഷം കൊല്ലും; ഇന്ത്യ നടുങ്ങിയ സൈക്കോ

sunil-serial-killer
SHARE

സമീപകാലത്ത് തീയേറ്ററുകളിൽ വൻ വിജയം കൊയ്ത ത്രില്ലറാണ് രാക്ഷസൻ. തെന്നിന്ത്യ കണ്ട ഏറ്റവും മികച്ച ത്രില്ലർ സിനിമകളുടെ പട്ടികയിലാണ് രാക്ഷസന്റെ സ്ഥാനം. രാം കുമാർ സംവിധാനം ചെയ്ത വിഷ്ണു വിശാൽ ചിത്രം സിനിമാലോകത്ത് ഏറെ ചർച്ചകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ചിത്രത്തിലെ പ്രധാനകഥാപാത്രമായ സൈക്കോ കൊലയാളി ക്രിസ്റ്റഫറെ വൻ നടുക്കം സമ്മാനിക്കുന്ന കഥാപാത്രമായിരുന്നു. 

രാക്ഷസനിലെ ക്രിസ്റ്റഫറെ അനുസ്മരിപ്പിക്കുന്ന സൈക്കോ സീരിയൽ കില്ലറെ ഗുരുഗ്രാം പൊലീസ് കഴിഞ്ഞ ദിവസം പിടികൂടി. നവംബർ 13 ന് ഗുരുഗ്രാമിൽ മൂന്നു വയസുമാത്രം പ്രായമുളള പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസിലായിരുന്നു അറസ്റ്റ്. കുട്ടികളെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു കൊല്ലുന്ന ഈ സൈക്കോ കില്ലറുടെ ചരിത്രം പേടിപ്പെടുത്തുന്നതാണെന്ന് പൊലീസ് പറയുന്നു. 

ഗുരുഗ്രാമിലെ ഇരുപത് വയസ് മാത്രം പ്രായമുളള സുനിൽ എന്നയാളാണ് അറസ്റ്റിലായയത്. എട്ടിലേറെ പെൺകുട്ടികളെ താൻ പീഡിപ്പിച്ചതായും അതിൽ ചിലറെ കൊലപ്പെടുത്തിയതായും സുനിൽ പൊലീസിനോട് സമ്മതിച്ചു. തെരുവുകളിലും മറ്റും അലഞ്ഞു തിരിയുന്നതും ഒറ്റപ്പെട്ട നിലയിൽ കാണപ്പെടുന്നതുമായ കൊച്ചു പെൺകുട്ടികളാണ് സുനിലിന്റെ ഇര. മിഠായികൾ നൽകിയും ചില സൂത്രപണികൾ ചെയ്തും കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുന്ന ഇയാൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇവരെ കൂട്ടിക്കൊണ്ടു പോകും.

ലൈംഗിക ബന്ധത്തിനു മുൻപ് പെൺകുട്ടികളുടെ കാൽ ഇഷ്ടിക കൊണ്ട് തല്ലിയൊടിക്കും. ലൈംഗികമായി ഉപയോഗിക്കുമ്പോൾ മികച്ച രീതിയിൽ ഉത്തേജനം ലഭിക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നതെന്ന് സുനിൽ പൊലീസിന് മൊഴി നൽകി. ലൈംഗികമായി ഉപയോഗിച്ചു കഴിഞ്ഞാൽ ഇഷ്ടിക കൊണ്ട് തന്നെ തല്യ്ക്കിടിച്ചു കൊന്നതിനു ശേഷം കളഞ്ഞു കളയും. 

നവംബർ 13 നാണ് രാജ്യത്തെ നടുക്കി കൊണ്ട് മൂന്നു വയസുകാരിയുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് പൊലീസ് കണ്ടെത്തിയത്. അതിക്രൂരമായി നിലയിൽ ലൈംഗികമായി ഉപയോഗിച്ച നിലയിലായിരുന്നു ശരീരം. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മരക്കഷ്ണം കയറ്റിയ നിലയിലാണ്. കാൽ ഇഷ്ടിക കൊണ്ട് തല്ലിയോടിച്ചിരുന്നു. തലയ്ക്ക് ക്ഷതമേറ്റതും മരണം വേഗത്തിലാക്കി. പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് പകുതിപൊളിഞ്ഞ നിലയിലുളള മരത്തിന്റെ വടിയാണ് ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്.  രുചികരമായ ഭക്ഷണവും പിഞ്ചുകുട്ടികളെയും  തനിക്ക് നിത്യവും വേണമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുനിലിനെ പിടികൂടിയതോടെ ഡൽഹിയിൽ നേരത്തെ രജിസ്റ്റർ ചെയ്ത സമാന സ്വഭാവമുളള നാല് കേസുകളും തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഗ്വാളിയറിലും ഝാൻസിയിലും ഇത്തരത്തിൽ  ഓരോ കുട്ടികളെ ഇയാൾ കൊലപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

MORE IN INDIA
SHOW MORE