പരീക്ഷയെഴുതാന്‍ ‘ഡമ്മി’; പത്താംക്ലാസ് വിദ്യാർഥിനിയെ പ്രിൻസിപ്പല്‍ പീഡിപ്പിച്ചു, കേസ്

hariyana-rape
SHARE

ഹരിയാനയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ സ്കൂൾ പ്രിൻസിപ്പല്‍ ലൈംഗിക പീഡനത്തിനിരയാക്കി. സോനിപത്തിലാണ് സംഭവം. പത്താം ക്ലാസ് പരീക്ഷയിൽ ഡമ്മി വിദ്യാർഥിയെ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ചത്. സ്കൂളിനടുത്തുള്ള  ബന്ധുവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പ്രിൻസിപ്പലിനും രണ്ടു വനിതകൾക്കുമെതിരെ കേസെടുത്തു. ഇവർ ഒളിവിലാണ്.

മാർച്ച് എട്ടിനാണ് അധ്യാപകൻ വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയത്. ഫിസിക്കൽ എഡ്യൂക്കേഷന്റെ പരീക്ഷ പ്രിൻസിപ്പലിന്റെ അനുവാദത്തോടെ പതിനാറുകാരിക്കു പകരം മറ്റൊരാളാണ് എഴുതിയത്. ഈസമയത്ത് അയൽവീട്ടിൽ വച്ചായിരുന്നു പെണ്‍കുട്ടിയെ അധ്യാപകൻ പീഡിപ്പിച്ചത്. പതിനാറുകാരിയെ പത്താം ക്ലാസ് പരീക്ഷയിൽ ജയിപ്പിക്കുന്നതിനായി പതിനായിരം രൂപ നൽകാൻ തയാറായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ഈമാസം എട്ടിന് പ്രിൻസിപ്പൽ തന്നെയും മകളെയും സ്കൂളിലേക്കു വിളിപ്പിച്ചു. പെൺകുട്ടിയെ പ്രിൻസിപ്പലിന്റെ ബന്ധുവീട്ടിൽ നിർത്തി പോകാൻ നിർദേശിക്കുകയും അവൾക്കു പകരം മറ്റൊരാൾ പരീക്ഷ എഴുതുമെന്ന് അറിയിക്കുകയുമായിരുന്നുവെന്നും പിതാവ് പൊലീസിനോടു പറഞ്ഞു.

പരീക്ഷയ്ക്കുശേഷം പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോകാൻ എത്തിയപ്പോഴാണു പീഡനവിവരം പുറത്തറിഞ്ഞത്. പ്രിൻസിപ്പൽ, സ്ത്രീകളുടെ സഹായത്തോടെ തന്നെ പീഡിപ്പിച്ചെന്ന വിവരം അവൾതന്നെ പിതാവിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി പിതാവിനോടു സംസാരിക്കുന്നതിനിടെയാണ് പ്രിൻസിപ്പലും സഹായികളും ഇവിടെനിന്നും രക്ഷപെട്ടത്. സംസ്ഥാനത്ത് രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ദലിത് പെൺകുട്ടിയെ മാനഭംഗം ചെയ്തു ഗർഭിണിയായ സംഭവത്തിൽ അധ്യാപകനെ അറസ്റ്റു ചെയ്തിരുന്നു.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ മുന്നിലുള്ള സംസ്ഥാനമാണ് ഹരിയാന.

MORE IN INDIA
SHOW MORE