യുഎഇയില്‍ പെണ്‍മക്കളും ഭാര്യയും കൊല്ലപ്പെട്ടു‍: ഭര്‍ത്താവിനായി തിരച്ചില്‍: ദുരൂഹത

യുഎഇയില്‍ റാഷിദിയ മേഖലയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ട നിലയില്‍. എഷ്യന്‍ യുവതിയും അവരുടെ രണ്ട് പെണ്‍മക്കളുമാണ് കൊല്ലപ്പെട്ടത്. ഇവരെ കഴുത്തു ഞെരിച്ച് കൊലപെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ, സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെ തിരയുന്നു. ഇയാൾ രാജ്യം വിട്ടതായാണു സൂചന.

ഇന്റർപോൾ സഹായത്തോടെ ഇയാളെ പിടികൂടാൻ നീക്കം തുടങ്ങി. എന്നാല്‍, മൂന്നു വയസ്സുള്ള മകളെ കൊലപ്പെടുത്തിയില്ല.

ഏഴ് വയസ്സുള്ള മകനെ അജ്മാനില്‍ തന്നെ താമസിക്കുന്ന ഭാര്യ വീട്ടില്‍ ഏല്‍പ്പിച്ചിരുന്നു. ശേഷം മടങ്ങിയെത്തി ഫ്ലാറ്റ് പൂട്ടി വിമനത്താവളത്തിലേക്ക് പോകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അബുദാബിയില്‍ താമസിക്കുന്ന അമ്മ വിളിച്ചിട്ട് ഫോണ്‍ എടുക്കാതെ വന്നപ്പോഴാണ് വിവരം പൊലീസില്‍ അറിയിക്കുന്നത്. എന്നാല്‍, ഇവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം സ്ഥീരികരിച്ചിട്ടില്ല.