5 സ്ത്രീകളുടെ നൂറോളം നഗ്നദൃശ്യം ഒളിക്യാമറയിലൂടെ പകർത്തി; പ്രവാസി പിടിയിൽ

man-camera
SHARE

കൂടെ താമസിച്ചിരുന്ന അഞ്ച് സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി ദുബായിലെ പ്രവാസി. ബാത്ത്റൂമിൽ ക്യാമറ വച്ചാണ് 41 വയസുകാരനായ ഇയാൾ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയത്. ഏഷ്യന്‍ പൗരനായ ഇയാളെ ദുബായ് കോടതിയിൽ ഹാജരാക്കി. 

പോർട്ടബിൾ ചാർജറും മെമ്മറി കാർഡും അടക്കമുള്ള ഉപകരണങ്ങൾ ബാത്ത്റൂമിന്റെ സീലിങിൽ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു. രണ്ട് കിടപ്പുമുറികളുള്ള ഫ്ലാറ്റിലായിരുന്നു ഇയാളുടെ താമസം. ഇയാൾക്കൊപ്പം ഒരു ദമ്പതികളും അവരുടെ സഹോദരിയും മറ്റ് മൂന്ന് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ഇക്കൂട്ടത്തിൽ ഒരാൾ കുളിക്കാനായി കുളിമുറിയിൽ കയറിയപ്പോഴാണ് ക്യാമറയുടെ ലെൻസ് പോലെ എന്തോ ശ്രദ്ധയിൽപ്പെടുന്നത്. തൊട്ടടുത്ത ദിവസം ബാത്ത്റൂമിൽ കയറിയ മറ്റൊരു സ്ത്രീയാണ് ക്യാമറ കണ്ടെത്തിയത്. ഇവർ അത് പുറത്തെടുത്ത ശേഷം പരിശോധിക്കാനായി സുഹൃത്തിന് നൽകി. 

ഇവർ മെമ്മറി കാർഡ് പരിശോധിച്ചപ്പോൾ ഫ്ലാറ്റിലുള്ള ഒരു സത്രീയുടെ നഗ്ന ദൃശ്യങ്ങൾ കണ്ടു. ഈ സമയം ഉറഹ്ങുകയായിരുന്ന ഇയാൾ ഉറക്കമുണർന്ന് ക്യാമറ കണ്ടെത്തിയ വിവരം മനസിലാക്കി. ,അത് പിടിച്ചു വാങ്ങാൻ ശ്രമിച്ചു. എന്നാൽ അവർ കൊടുക്കാതെ വന്നതോടെ മാപ്പ് അപേക്ഷിക്കുകയും ഇനി ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു. സ്ത്രീകൾ അപ്പോൾ അയാളെ വെറുതെ വിട്ടു. മറ്റാരുടെയും ദൃശ്യങ്ങൾ ഇല്ലെന്നും ഇയാൾ ഉറപ്പ് നൽകിയിരുന്നു. 

എന്നാല്‍ മറ്റൊരു സ്ത്രീ മെമ്മറി കാര്‍ഡ് ലാപ്‍ടോപ്പില്‍ ഇട്ട് പരിശോധിച്ചപ്പോള്‍ നൂറുകണക്കിന് വീഡിയോകളും ചിത്രങ്ങളും ഇതിലുണ്ടായിരുന്നെന്ന് കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന എല്ലാവരുടെയും നഗ്ന ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. ഇതിന് പുറമേ മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു സ്ത്രീയുടെ ദൃശ്യങ്ങളും കാര്‍ഡില്‍ കണ്ടതോടെ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ ഡിസംബറില്‍ തന്നെ ക്യാമറ സ്ഥാപിച്ചിരുന്നെന്ന കാര്യം ഇയാള്‍ വെളിപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അതില്‍ തനിക്ക് ഇഷ്ടമുള്ളവ എഡിറ്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസിനോട് പറഞ്ഞു. പ്രാഥമികമായി വാദം കേട്ടശേഷം കേസ് ഒക്ടോബര്‍ എട്ടിലേക്ക് മാറ്റിവെച്ചു. 

MORE IN GULF
SHOW MORE