കാമുകനൊപ്പം ഭാര്യയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി; പ്രതി വിമാനത്താവളത്തിൽ പിടിയിൽ

representative-image-gulf
SHARE

ഷാർജയിൽ ഭാര്യയേയും കാമുകനെയും ആസിഡി ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീലങ്കൻ പൗരന്റെ കേസ് ഷാർജ ക്രിമിനൽ കോടതിയുടെ പരിഗണനയിൽ.കൃത്യം നടത്തിയ ശേഷം ശ്രീലങ്കയിലേക്ക് കടക്കാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പ്രതി അറസ്റ്റിലായത്. 30 വയസുളള ശ്രീലങ്കൻ സ്വദേശി 23 വയസ്സുള്ള ഭാര്യയയെും ഇവരുടെ കാമുകനെയും 2017 ഡിസംബറിലാണ് കൊലപ്പെടുത്തിയത്. ആസിഡ് ആക്രമണത്തിൽ യുവതി സംഭവ സ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ കാമുകൻ ഏതാനും മാസത്തിനുശേഷമാണു മരിച്ചത്. 

യുവതിയും കാമുകനും ഒരുമിച്ചുള്ള സമയത്ത് എത്തിയാണ് ഭർത്താവ് ആസിഡ് ആക്രമണം നടത്തിയത്. ഭാര്യ തന്നെ ഇത്തരത്തിൽ ചതിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ, പിന്നീട് യുവതിയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കാണുകയായിരുന്നു. 

നാട്ടിലുള്ള ബിസിനസിന്റെ ആവശ്യത്തിന് പ്രതി ശ്രീലങ്കയിലേക്ക് പോകാറുണ്ട്. ചിലപ്പോൾ 20 ദിവസം വരെ അവിടെ താമസിക്കും. ഒരിക്കൽ ഇങ്ങനെ പോയപ്പോൾ ഒരാഴ്ചയ്ക്കു ശേഷം ഫെയ്സ്ബുക്കിൽ ഭാര്യ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ചിത്രം കണ്ടു. ഭാര്യയെ ഫോണിൽ വിളിക്കാതെ ഉടൻ തന്നെ പ്രതി ദുബായിലേക്ക് തിരിച്ചു. ഭാര്യയുടെയും കാമുകന്റെയും നീക്കങ്ങൾ അറിയുന്നതിന് ഇയാൾ ഒരു ഹോട്ടൽ മുറിയിൽ താമസിക്കുകയും ഇരുവരെയും രഹസ്യമായി നിരീക്ഷിക്കുകയും ചെയ്തു.

സംഭവ ദിവസം ഇവരെ പിന്തുടർന്ന് ഒരു അപാർട്ട്മെന്റിൽ എത്തി. തുറന്നു കിടക്കുന്ന വാതിലിലൂടെ താൻ അതിനുള്ളിൽ പ്രവേശിച്ചുവെന്നും നേരെ ബെഡ്റൂമിലേക്കാണ് പോയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കയ്യിൽ ആസിഡുമായാണ് അപാർട്ട്മെന്റിൽ എത്തിയിരുന്നത്. ഈ സമയം ഭാര്യയും കാമുകനും വളരെ അടുത്ത് ഇടപഴകുകയായിരുന്നു. ഉടൻ തന്നെ ഇരുവരുടെയും ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നും പ്രതി മൊഴി നൽകി.

MORE IN GULF
SHOW MORE