സൗദിയില്‍ മൂന്ന് പിഞ്ചുപെണ്‍കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊന്നു

representaional-murder
SHARE

മൂന്നു കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് അച്ഛന്റെ കൊടുംക്രൂരത. സൗദിയിലാണ് മുപ്പത്തിമൂന്ന് വയസുള്ള പിതാവ് മൂന്നു വയസിനും ആറു വയസിനും ഇടയിലുള്ള മൂന്നു പെൺകുട്ടികളെ അമ്മയുടെ മുന്നിൽ വച്ച് കഴുത്തറുത്ത് കൊന്നത്. പിന്നീട് ഭാര്യയെയും ഇയാൾ കുത്തി പരുക്കേൽപ്പിച്ചു. സൗദി അറേബ്യയിലെ മക്കയിലാണ് സംഭവം. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച രാവിലെയാണ് കൊടുംക്രൂര കൃത്യം നടന്നത്.

വീടിനുള്ളില്‍ നിന്ന് സ്ത്രീയുടെ നിലവിളി കേട്ടതായും അയാൽവാസികൾ പറയുന്നു.  കുട്ടികളെ കഴുത്തറുത്ത് കൊന്നശേഷം ഒന്നും സംഭവിക്കാത്തത് പോലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി തൊട്ടടുത്തുള്ള കടയില്‍ പോയിരുന്ന് വെള്ളം കുടിച്ചു. നിലവിളിച്ച് കൊണ്ട് ഭാര്യ പുറത്തേക്ക് വന്ന ഭാര്യയാണ് അയൽവാസികളോട് വിവരം പറയുന്നത്. പിന്നിട് അയൽവാസികൾ വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ട് കുടുംബം ഇവിടെ താമസിച്ച് വരികയായിരുന്നു. ഒരു സെക്യൂരിറ്റി കമ്പനിയില്‍ ഗാര്‍ഡ് ആയി ജോലി ചെയ്യുകയായിരുന്നു യുവാവ്.  പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് മാനസികമായി ചില പ്രശ്നങ്ങളുണ്ടെന്നും കൊലപാതക സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.

MORE IN GULF
SHOW MORE