ആ താരോദയത്തിന് സാക്ഷിയായവരില്‍ ഞാനും; ഓര്‍ത്തെടുത്ത് ഫഹദ്

prithviraj-Fahad
SHARE

2002ല്‍ ഫാസില്‍ സംവിധാനം ചെയ്ത കൈ എത്തും ദൂരത്തിലൂടെയാണ് ഫഹദ് ഫാസില്‍ സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിന്‍റെ പരാജയത്തെ തുടര്‍ന്ന് ഫഹദ് വലിയ ഇടവേളയെടുത്തതും പിന്നീട് തിരികെ വന്നതുമെല്ലാം മലയാളികള്‍ക്ക് സുപരിചിതമായ കഥകളാണ്. കൈ എത്തും ദൂരത്തിനായി അന്ന് പൃഥ്വിരാജിനേയും ഫാസില്‍ ഓഡിഷന്‍ ചെയ്തിരുന്നു. താന്‍ കൂടി സാക്ഷിയായ ആ സന്ദര്‍ഭം ഒര്‍ത്തെടുക്കുകയാണ് ഫഹദ് ഫാസില്‍. അന്ന് ഒരു താരത്തിന്‍റെ ഉദയത്തിന് സാക്ഷ്യം വഹിച്ചവരില്‍ താനുമുണ്ടായിരുന്നുവെന്ന് ഫഹദ് പറഞ്ഞു. പൃഥ്വിരാജ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ വിഡിയോ സന്ദേശത്തിലായിരുന്നു ഫഹദ് പഴയ ഒാര്‍മ പങ്കുവച്ചത്. 

'പൃഥ്വിയെ ആദ്യമായി ഒഡിഷന്‍ ചെയ്തത് എന്‍റെ വീട്ടില്‍വച്ചായിരുന്നു, എന്‍റെ അച്ഛനാണ് ഓഡിഷന്‍ ചെയ്തത്. അന്ന് ഒരു താരത്തിന്‍റെ ഉദയത്തിന് സാക്ഷ്യം വഹിച്ചവരില്‍ ഒരാള്‍ ഞാനായിരുന്നു. പൃഥ്വിക്കൊപ്പം ഞാന്‍ പങ്കുവക്കുന്ന ബന്ധം അതാണ്. നജീബാകാന്‍ ആര്‍ക്കെങ്കിലുമാകുമെങ്കില്‍ അത് പൃഥ്വിയാണ്. നീ കടന്നുപോയ മാനസികവും ശാരീരികവുമായ മാറ്റത്തിലേക്കുള്ള യാത്ര എന്താണെന്ന് എനിക്ക് അറിയാം. ആ സമയത്ത് നമ്മള്‍ തമ്മില്‍ കണ്ടിരുന്നു. അത് ജോലിയുടെ ഭാഗമെന്ന പോലെ സാധാരണ മട്ടില്‍ നീ ചെയ്തു. പൃഥ്വി കാരണം ഇത് എന്‍റെ സ്വന്തം സിനിമ പോലെ തോന്നുകയാണ്,' ഫഹദ് പറഞ്ഞു. 

താന്‍ സ്ക്രീന്‍ ടെസ്റ്റ് ചെയ്ത ആ ചിത്രം ഒടുവില്‍ ഫഹദിന്‍റെ ആദ്യചിത്രമായി മാറിയെന്ന് പൃഥ്വിരാജും കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലെ ഞങ്ങളുടെ വീട് പാച്ചിക വാടകക്കെടുത്തിരുന്നു. വാടക മേടിക്കാനായി പോയപ്പോഴാണ് ഞാന്‍ വളര്‍ന്നത് പാച്ചിക്ക ശ്രദ്ധിക്കുന്നത്. ഉടനെ സ്ക്രീന്‍ ടെസ്റ്റ് ചെയ്യമെന്ന് പറയുകയായിരുന്നു. അന്നാണ് എന്‍റെ ആദ്യ സ്ക്രീന്‍ ടെസ്റ്റ് നടക്കുന്നത്. ആദ്യമായി സംവിധാനം ചെയ്തപ്പോള്‍ കാസ്റ്റ് ചെയ്തത് ഫാസില്‍ സാറിനെയാണെന്നും പൃഥ്വിരാജ് പറഞ്ഞു. 

Fahad Fazil is recalling that occasion of Prithviraj's audition

MORE IN ENTERTAINMENT
SHOW MORE