ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ തുടങ്ങും. എഴുപതു രാജ്യങ്ങളിൽ നിന്നുള്ള നൂറ്റിയെണ്‍പത്തിനാല് ചിത്രങ്ങളാണ് എട്ടുദിവസത്തെ മേളയിൽ പ്രദർശിപ്പിക്കുന്നത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സിനിമാ അനുഭവങ്ങളുടെ ലോകം നാളെ തുറക്കും. പന്തീരായിരം ഡെലിഗേറ്റുകള്‍. പതിനാല് തീയറ്ററുകളുലായി 9600 സീറ്റുകള്‍.ലോകസിനിമാ വിഭാഗത്തിലെ 78 സിനിമകളിൽ 25 ചിത്രങ്ങളുടെയും ശില്‍പികള്‍ വനിതകള്‍.കാൻ ,ടൊറോന്റോ തുടങ്ങിയ മേളകളിൽ ജനപ്രീതി നേടിയ ചിത്രങ്ങളും ഓസ്കര്‍ നാമനിർദ്ദേശം ലഭിച്ച ചിത്രങ്ങളും ഇതില്‍ ഉൾപ്പെടുന്നുന്നു.
ഇവര്‍ഷത്തെ രണ്ടാം ഐഎഫ്എഫ്കെയാണെന്ന് സവിശേഷതകൂടിയുണ്ട്. ഈ ഇരുപത്തിയേഴാം പതിപ്പിന്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26ാമത് രാജ്യാന്തര ചലച്ചിത്രോത്സവം ഈവര്‍ഷം മാര്‍ച്ച് 18 മുതല്‍ 25 വരെയായിരുന്നു.