‘ഭാര്യക്കു ഫോൺ കൊടുത്താൽ കൂടെ ഇരിക്കുക.. ഇല്ലെങ്കിൽ’‍; അനുഭവം പങ്കു വച്ച് നടൻ

sajan-soorya
SHARE

സുഹൃത്തുക്കൊപ്പമുള്ള വിനോദയാത്ര ഓർക്കാൻ സുഖമുള്ള ഏർപ്പാട് തന്നെ. കുറച്ചു ദിവസം ജോലിയും വീട്ടിലെ ഉത്തരവാദിത്തങ്ങളുമൊക്കെ മാറ്റി വച്ച് ഒന്നു ഫ്രഷ് ആകാൻ ഒരു ചെറിയ ട്രിപ്പ് നല്ലതാണ്. എന്നാൽ നടൻ സാജൻ സൂര്യയ്ക്കു കിട്ടിയത് ഒരു ‘പണി’യാണ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ രസികൻ കുറിപ്പിലൂടെയാണ് ആ അനുഭവം സാജൻ പങ്കുവച്ചത്. 

സാജൻ സൂര്യയുടെ കുറിപ്പ് 

Trip to Pantha

വർഷങ്ങൾക്കു മുന്നേ 'നിർമ്മാല്യം' എന്ന സീരിയൽ ചെയ്യുന്ന കാലം. ഡയറക്ടർ ജിആർ കൃഷ്ണനും ക്യാമറമാൻ മനോജും ഞാനും ശബരിയും ബാലാജിയും പിന്നെ കുറേ സുഹൃത്തുക്കളും അമ്പൂരിയിൽ ഒരു ആദിവാസി കുടിയിൽ ഒരു ദിവസം കൂടി. വെണ്ണ പോലത്തെ കപ്പയും ഉണക്കമീനും കാന്താരി മുളക് ചമ്മന്തിയും ഇന്നും നാവിലുണ്ട്. 

വീട്ടിൽ ഭാര്യമാരോട് മനോജിന് പെണ്ണുകാണാൻ പോകുന്നു എന്ന് കള്ളം പറഞ്ഞാണ് പോയത്. യാത്രാ ചിലവ് ഷെയർ ചെയ്യാൻ ശബരി മൊബൈലിൽ കണക്ക് സൂക്ഷിച്ചു. Heading 'Trip to Pantha' ' ( മനോജിൻറെ വീടിരിക്കുന്ന സ്ഥലമാണ് പന്ത). ഒരു ദിവസം നീണ്ടു നിൽക്കുന്ന പെണ്ണുകാണൽ, അതിലേ ഭാര്യമാർക്ക് സംശയം തോന്നിയിരുന്നു. അടുത്ത ദിവസം തിരിച്ചെത്തി പെണ്ണുകണ്ട കഥകൾ വീട്ടിൽ രസകരമായി വിളമ്പി . മനോജും പെണ്ണും മാറിനിന്ന് സംസാരിച്ചപ്പോ ഞങ്ങൾ ഒളിഞ്ഞു നിന്ന് കേട്ട് കളിയാക്കിയതും കപ്പയും നാടൻ കോഴിക്കറിയുടെ രുചിയും എന്നു വേണ്ട ഏതൊക്കെയോ സിനിമയിലെ സീനുകൾ വച്ചലക്കി . രാത്രി മൊത്തം കണക്കും നോക്കി ഓരോരുത്തർക്കായ തുക ,ബാക്കി കൊടുക്കാനുള്ള പൈസ എന്നിവ ടൈപ്പ് ചെയ്ത് ശബരി മെസേജ് ആയി എല്ലാവർക്കും അയച്ചു. ഫോട്ടോസ് കാണിക്കാൻ ഭാര്യയുടെ കൈയ്യിൽ ഫോൺ കൊടുത്ത് ഞാൻ കുളിക്കാൻ കേറി . ഫോട്ടോസ് കാണുന്നതിനിടയിൽ Trip to Pantha message Pop up ആയി മുകളിൽ തെളിഞ്ഞു. ഭാര്യമാര് തമ്മിൽ കമ്പനിയായതു കൊണ്ട് ശബരിടെയും ജിആറിന്റേയും വീട്ടിലെ കള്ളിയും പൊളിഞ്ഞു.

പാഠം 1 - ഭാര്യയുടെ കൈയ്യിൽ ഫോൺ കൊടുത്താൽ കൂടെ ഇരിക്കുക .

പാഠം 2 - ഭാര്യമാരെ തമ്മിൽ കമ്പനിയാക്കരുത് , ഫോൺ നമ്പർ കൈമാറാൻ ഇടയുണ്ടാക്കരുത്

പാഠം 3- Pop up off ആയി ഇടുക

സ്വയരക്ഷ സിന്ദാബാദ് 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...