‘എന്തിനെതിരെ പോരാടുന്നുവോ അത് അഹാന എന്നോട് ചെയ്തു’; മറുപടി, ചര്‍ച്ച

ahana-bulying-video
SHARE

കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ കമന്റിട്ടയാളെ വിമർശിച്ച് രംഗത്തെത്തി നടി അഹാന കൃഷ്ണകുമാർ. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവം.  തന്റെ കമന്റിന്റെ പകുതി മാത്രം എടുത്ത് ബാക്കിയുള്ള ഭാഗം നീക്കി തന്നെ ഒരു ‘സൈബർ ബുള്ളി’ ആയി അഹാന ഫോളോവ്ഴ്സിനു മുന്നിൽ അവതരിപ്പിച്ചെന്നാണ് മിസ‌്ഹാബ് മുസ്തഫ എന്നയാൾ പറയുന്നത്. തെളിവായി ഇദ്ദേഹം തന്റെ കമന്റിന്റെ സ്ക്രീൻഷോട്ടുകളും സമൂഹമാധ്യമത്തിൽ പങ്കു വച്ചിട്ടുണ്ട്.

mustafa2

‘കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സർക്കാർ കോവിഡ് കാലത്ത് രാഷ്ട്രീയം കളിക്കുന്നു എന്നാണ് താങ്കൾ പറഞ്ഞത്. സ്വർണ കള്ളക്കടത്ത് മറയ്ക്കാനാണ് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചതെന്നും പറഞ്ഞു. ഇപ്പോൾ താങ്കൾ പറയുന്നു കോവിഡ് വളരെ വേഗം പടരുന്നുവെന്നും സമൂഹവ്യാപനം ഉണ്ടാകുമെന്നും. അതിനെതിരെ സർക്കാരിനായി താങ്കൾ ഒരു വിഡിയോയും ചെയ്തു. സൈബർ ബുള്ളിയിങ്ങിനെതിരായ താങ്കളുടെ വിഡിയോ നല്ലതായിരുന്നു. താങ്കൾ അത്രയേറെ വിമർശിക്കപ്പെട്ടിരുന്നു. പക്ഷേ എന്റെ അഭിപ്രായത്തിൽ ലോക്ഡൗൺ സംബന്ധിച്ചുള്ള താങ്കളുടെ തെറ്റായ വാദമാണ് അതിനു കാരണം. നിങ്ങളുടെ തെറ്റ് മറച്ചു പിടിക്കുന്നതിനു പകരം അത് എന്തു കൊണ്ട് അംഗീകരിച്ചു കൂട ? മുസ്തഫയുടെ കമന്റ് ഇപ്രകാരമാണ്. 

അതിൽ കുറച്ചു ഭാഗം മാത്രം എടുത്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയ അഹാന ചോദിച്ചത് ഇതാണ്. ‘ഫെയ്സ്ബുക്കിൽ ഒരാൾ ഇട്ട കമന്റാണ് ഇത്. ഇൗ സർ പറയുന്നത് ഞാൻ അക്രമിക്കപ്പെട്ടത് തെറ്റായ വാദം നടത്തിയതു കൊണ്ടാണ് എന്നാണ്. സർ പക്ഷേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ താങ്കളുടെ ഇൗ വാദമെന്ന് പറയുന്നത് അവൾ ബലാൽസംഗം ചെയ്യപ്പെട്ടത് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതു കൊണ്ടാണ് എന്നു പറയുന്നതു പോലെ തന്നെയല്ലേ ?

mustafa1

എന്നാൽ ഇതിനെതിരെ കടുത്ത ഭാഷയിലാണ് മുസ്തഫ പ്രതികരിച്ചത്. ‘സൈബർ ബുള്ളിയിങ്ങിനെതിരായി പോരാടിയ അതേ ആൾ എന്റെ കമന്റ് എടുത്ത് പകുതി ഭാഗം ഡിലീറ്റ് ചെയ്ത് അവരുടെ 19 ലക്ഷം ഫോളോവേഴ്സിനു മുന്നിൽ എന്നെ ഒരു ‘ബുള്ളി’ ആക്കി അവതരിപ്പിച്ചു. ഒരു നടി എന്ന നിലയിൽ ഫോളോവേഴ്സിൽ നിന്നുയരുന്ന ചോദ്യങ്ങൾ സ്വീകരിക്കാനുള്ള പക്വത അവർ കാണിക്കേണ്ടതാണ്. എന്റെ കമന്റിൽ ഞാൻ അവരെ ആക്രമിച്ചില്ലെന്നു മാത്രമല്ല ആക്രമിക്കുന്നവരെ ഒരു തരത്തിലും ന്യായീകരിച്ചുമില്ല. എന്തിനെതിരെയാണോ അവർ പോരാടുന്നത് അതു തന്നെയാണ് അവർ എന്നോടും ചെയ്തത്.’

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...