ജയസൂര്യയുടെ ചിത്രം പോലും സിനിമാ വാരികയില്‍ വിലക്കി: വെളിപ്പെടുത്തി വിനയന്‍

jayasurya3
SHARE

മലയാള സിനിമയിൽ വിലക്കിനെക്കുറിച്ച് പറയുമ്പോൾ ആദ്യം ഉയർന്നുവരുന്ന പേര് സംവിധായകൻ വിനയന്റേതാണ്. ജയസൂര്യ ആദ്യമായി നായകനായ ഉൗമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയ്ക്ക് നേരെയും വിലക്കിന് ശ്രമമുണ്ടായിരുന്നുവെന്ന് പറയുകയാണ് വിനയൻ. ജയസൂര്യയുടെ ചിത്രം നൽകാൻ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരുണ്ടെന്നും പുതിയവർ വന്നാൽ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നിലെന്നും വിനയൻ പറഞ്ഞു. 

പ്രേംനസീർ സാംസ്കാരിക സമിതിയും കണ്ണൂരിലെ എയറോസിസ് കോളജും ചേർന്നു ഏർപ്പെടുത്തിയ പ്രേംനസീർ ചലച്ചിത്ര രത്നം അവാർഡ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു വിനയൻ. മനുഷ്യസ്നേഹത്തിന്റെയും വിനയത്തിന്റെയും കാര്യത്തിൽ നസീറിനു പിന്നിൽ നടക്കാൻ പോലും യോഗ്യതയുള്ള ഒരാളും ഇന്ന് മലയാള സിനിമയിലില്ലെന്നും വിനയൻ പറഞ്ഞു. മനുഷ്യസ്നേഹിയും നിഷ്കളങ്കനുമായ പ്രേംനസീറിന്റെ രാഷ്ട്രീയ പ്രവേശം എന്തുകൊണ്ട് അന്നത്തെ മലയാളി തടഞ്ഞുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അദ്ദേഹത്തെ പോലൊരാൾ അധികാരത്തിലെത്തിയിരുന്നെങ്കിൽ സാധാരണക്കാർക്ക് ഏറെ ഗുണം ലഭിക്കുമായിരുന്നുവെന്നും വിനയൻ പറഞ്ഞു.

‘അന്നന്നു കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരുടെ മേഖലയാണ് സിനിമ. ഊമപ്പെണ്ണിനു ഉരിയാട പയ്യൻ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടൻ ജയസൂര്യയുടെ ചിത്രം നൽകാൻ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണ് സിനിമ രംഗത്തുള്ളവർ. പുതിയവർ വന്നാൽ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നിൽ.’

10 വർഷത്തെ നിയമ പോരാട്ടത്തിനു ശേഷമാണ് അനുകൂല വിധി സമ്പാദിച്ച് ചലച്ചിത്ര സംഘടനകളുടെ വിലക്ക് മറികടന്ന് വിനിയൻ  വീണ്ടും സിനിമ ചെയ്തത്. അപ്പോഴേക്കും 10 വർഷങ്ങളാണ് നഷ്ടപ്പെട്ടത്. ഒരു കാലത്തും അവാർഡുകൾക്ക് തന്നെ പരിഗണിക്കാറില്ല. സത്യം വിളിച്ചു പറയുന്നവനെ എന്തിനു അവാർഡിനു പരിഗണിക്കണമെന്നാണ് അവർ ചിന്തിക്കുകയെന്നും വിനയൻ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...