അന്യന്റെ സെറ്റിൽ അന്ന് ഒഴുകിയത് ചോരപ്പുഴ; പൊട്ടിക്കരഞ്ഞ് ശങ്കർ

sankar-annyan
SHARE

സംവിധായകൻ ശങ്കർ ഒരുക്കിയ സിനിമകളിൽ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ് അന്യൻ. ഓരോ സിനിമ ചെയ്യുമ്പോഴും വ്യത്യസ്തപരീക്ഷണങ്ങളുമായിട്ടാണ് ശങ്കർ എത്തുക. കഥയിലാണെങ്കിലും കഥാപാത്രത്തിലാണെങ്കിലും സംഘടനത്തിനാണെങ്കിലും ഈ ശങ്കർ ടച്ച് കാണാം. വിക്രം നായകനായ അന്യൻ സിനിമയിലെ പ്രധാനപ്പെട്ട ഒരു രംഗമായിരുന്നു 150ഓളം കരാട്ടെ വിദഗ്ധർ അന്യനെ  ചെറുത്തുനിൽക്കുന്നത്. ആ സീൻ ചിത്രീകരിക്കുന്ന സമയത്തുണ്ടായ ഒരു അപകടത്തെക്കുറിച്ച് സ്റ്റണ്ട് കോർഡിനേറ്റൽ സിൽ വ വെളിപ്പെടുത്തി. പീറ്റര്‍ഹെയിനായിരുന്നു സ്റ്റണ്ട് മാസ്റ്റര്‍. അപകടം കണ്ട് ശങ്കർ പൊട്ടിക്കരഞ്ഞുപോയെന്ന് സിൽവ പറയുന്നു.

‘അന്യനിലെ ഒരു പ്രധാന സംഘട്ടനരംഗം ചിത്രീകരിക്കുകയായിരുന്നു. ആ സിനിമയിലെ തന്നെ പ്രധാന ഫൈറ്റ് സീൻ. 150തോളം കരാട്ടേ വിദഗ്ധര്‍ഉള്‍പ്പെടുന്ന രംഗം. ഏകദേശം മുപ്പതുദിവസമെടുത്താണ് ആ രംഗം ചിത്രീകരിക്കുന്നത്.

വിക്രത്തിന്റെ മുകളിലേയ്ക്ക് ഒരു എഴുപത്തോഞ്ചോളം പേര്‍തെറിച്ച് വീഴുന്ന രംഗമുണ്ട്.  പത്ത് അടി മുകളിലെങ്കിലും അവർ പറക്കണം. ആ രംഗം ചിത്രീകരിക്കാന്‍അവരുടെ മേല്‍കയര്‍കെട്ടി മുകളിലേക്ക് വലിക്കണമായിരുന്നു. ഒരാളെ വലിക്കാന്‍നാല് പേരെങ്കിലും വേണമായിരുന്നു. ഇതിനായി പീറ്റര്‍ഹെയ്ന്‍ഒരു ആശയം പറയുകുണ്ടായി. ചിത്രീകരണം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ഒരു ലോറി വച്ച് എല്ലാ കയറുകളും മേല്‍ക്കൂരയ്ക്ക് താഴെ എകീകരിച്ച് അതില്‍ഘടിപ്പിച്ച് വലിയ്‌ക്കുക.

എന്നാൽ ആ ലോറി ഡ്രൈവര്‍ക്ക് അതേ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. സംവിധായകന്‍ആക്​ഷൻ പറയുന്നതിന് മുന്‍പേ അയാള്‍ലോറി എടുത്തു. ആര്‍ട്ടിസ്റ്റുകള്‍തയ്യാറായിരുന്നില്ല. അവര്‍ഉയര്‍ന്ന് പൊങ്ങി മേല്‍ക്കൂരയില്‍ഇടിച്ച് തെറിച്ച് വീണു. അതും കോൺക്രീറ്റ് ഭിത്തി, ചിലർ ഫാനിൽ പോയി ഇടിച്ചു. ആ കയർ പൊട്ടിയാണ് ഏവരും താഴെ വീണത്.

പിന്നീട് അവിടെ ഒരു ചോരപ്പുഴ ആയിരുന്നു. ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അവരുടെ കയ്യില്‍നിന്നും കാലില്‍നിന്നും ചോര ഒഴുകി. പലരുടെയും ബോധം നശിച്ചു. ഇരുപത്തിമൂന്നുപേരുടെ നില അതീവഗുരുതരം. ചിലർ അവിടെ തന്നെ തൂങ്ങികിടക്കുന്നു. ചിലർ അത് കണ്ടപാടെ ഇറങ്ങി ഓടി.

ഞങ്ങള്‍അവരെ എടുത്ത് ആശുപത്രിയിലേക്ക് കുതിച്ചു. ഭാഗ്യത്തിന് എല്ലാവരും രക്ഷപ്പെട്ടു. ഷങ്കര്‍സാര്‍അന്ന് കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു. ആ മാനസികാഘാതത്തില്‍നിന്ന് കരകയറാന്‍അദ്ദേഹം ദിവസങ്ങളെടുത്തു. ഒരു പയ്യൻ മാത്രം മരണത്തോട് മല്ലിട്ട്കിടക്കുയായിരുന്നു. അവന് വേണ്ടി എല്ലാവരും പ്രാർത്ഥനയിലായിരുന്നു. അവസാനം ദൈവാനുഗ്രഹത്താൽ അവനും രക്ഷപ്പെട്ടു.

പിന്നീട് ആറുദിവസം കഴിഞ്ഞ് ഇതേ ഷോട്ട് വീണ്ടും എടുക്കണം. എല്ലാവരും വല്ലാത്തൊരു അവസ്ഥയിലാണ്. ഉള്ളിൽ ഭയമുണ്ട്. എന്നാൽ പുറത്തുകാണിക്കുന്നില്ല. എന്നാൽ പീറ്റർ ഹെയ്ൻ വന്ന് എന്നെ വിളിച്ചു, ‘സെൽവാ വരൂ, നമുക്ക് തയ്യാറാകാം.’ അങ്ങനെ അദ്ദേഹം എല്ലാവർക്കും ധൈര്യം പകർന്നു നൽകി.’–സ്റ്റണ്ട് സിൽവ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE