ഐ ഈസ് ബാലചന്ദ്ര മേനോൻ! തെറ്റുതിരുത്തിയ ആ 12 വയസ്സുകാരൻ ഇന്ന്് ഇംഗ്ലീഷിൽ എഴുതുകയാണ്

balachandra-menon
SHARE

അമ്പലപ്പുഴയിൽ ഒരു 12 വയസ്സുകാരനുണ്ടായിരുന്നു. അടുത്ത വീട്ടിൽ വാടകക്കാരനായി എത്തിയ ആംഗ്ലോ ഇന്ത്യൻ വൃദ്ധനോട് പത്രം വായിച്ചു വശത്താക്കിയ ഇംഗ്ലീഷിൽ ‘മുട്ടിയ’ ഒരു മിന്നൽ പയ്യൻ. മറുചോദ്യത്തിനുള്ള ഉത്തരമായി അവൻ പറഞ്ഞ ഇംഗ്ലീഷിലെ വ്യാകരണ പിശക് അയാൾ തിരുത്തി നൽകി. ഇംഗ്ലീഷിനോടു കൂട്ടുകൂടിയ പയ്യൻ പിന്നെ ഭാഷയെ വരുതിയിലാക്കി. മാതൃഭാഷയിൽ കഥയും തിരക്കഥയുമെല്ലാം എഴുതി അഭിനയിച്ച് ഉയരങ്ങൾ കീഴടക്കി.

നാടിന്റെ അതിരുകൾ കടന്ന് റെക്കോഡ് പുസ്തകത്തിലും ഇടംപിടിച്ചു. ഒടുവിൽ അവൻ അടുത്ത ‘സാഹസത്തിലേക്കു’ കടക്കുകയാണ്. പഴയ 12 വയസ്സുകാരന്റെ മനസ്സ് വാശിയോടെ തിരിച്ചുപിടിച്ച് ഇംഗ്ലീഷ് പുസ്തക രചനയിലേക്ക്. കഥയും തിരക്കഥയും സംവിധാനവും അഭിനയവും അടക്കം സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും ൈകവച്ചു വിജയിച്ച് ലിംക റെക്കോർഡ് ബുക്കിൽ വരെ കയറിയ ബാലചന്ദ്ര മേനോനാണ് അന്നത്തെ ആ പയ്യൻ.

മലയാള സിനിമയുടെ നാൽപ്പതു വർഷത്തെ ചരിത്രം സ്വന്തം വ്യൂഫൈൻഡറിലൂടെ നോക്കിക്കാണുന്ന "START.. ACTION .. MUSINGS OF A MOVIE MAKER" എന്ന പുസ്തകത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട മേനോൻ ഇംഗ്ലീഷിൽ രചയിതാവിന്റെ കുപ്പായം അണിയുന്നത്. അഞ്ചു വർഷം മുൻപ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്നപുസ്തകത്തിൽ ഇംഗ്ലീഷ് പരിഭാഷയാണിത്. സിനിമയുടെ തിരക്കുകൾക്കിടയിൽ ഏഴു മാസത്തോളം നീണ്ട ശ്രമഫലമായാണ് പുസ്തകം യാഥാർത്ഥ്യമാകുന്നത്. അടൂർ അവതാരിക എഴുതിയിരിക്കുന്ന പുസ്തകം അക്ഷരാർഥത്തിൽ മലയാള സിനിമയുടെ ആത്മകഥയാണ്.

മൺമറഞ്ഞു പോയവരടക്കം ഒരുപറ്റം കലാകാരൻമാരെയാണ് മേനോൻ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ ഇംഗ്ലീഷ് ഭാഷയിൽ മലയാള സിനിമയുടെ ചരിത്രം ആദ്യമായാകും പുസ്തകരൂപത്തിൽ എത്തുന്നത്. മലയാള സിനിമാ ചരിത്രം ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുക എന്നതു കൂടിയാണ് തന്റെ ലക്ഷ്യമെന്നും ബാലചന്ദ്ര മേനോൻ ‘വനിത ഓൺലൈനോടു ’പറഞ്ഞു. ‘40 വർഷങ്ങൾക്കുള്ളിൽ 37 സിനിമകൾ ചെയ്തു എന്നതല്ല, നാൽപ്പതു വർഷത്തെ മലയാള സിനിമയുടെ ചരിത്രം എന്റെ വ്യൂ ഫൈൻഡറിൽ ഞാൻ കണ്ടതാണ് ഈ പുസ്തകം. ഇംഗ്ലീഷ് മനസ്സിലാക്കുന്ന ഏതൊരാൾക്കും കരഗതമാവുന്ന നിലയിൽ തയ്യാറാക്കാൻ കഴിഞ്ഞു എന്നത് ഭാഗ്യമാണെന്ന് കരുതുന്നു. അങ്ങനെ ഒരു സംരംഭം മലയാള സിനിമയിൽ എന്നല്ല മലയാള സാഹിത്യത്തിൽ തന്നെ ആദ്യമാണെന്നു വേണമെങ്കിൽ ഒരു ഗമയ്ക്ക് പറയുകയും ചെയ്യാം.’ – ബാലചന്ദ്ര മേനോൻ പറയുന്നു.

പൂർണരൂപം വായിക്കാം

MORE IN ENTERTAINMENT
SHOW MORE