വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; പരാതി

delhi-universitys-viksit-bh
SHARE

വികസിത് ഭാരത് 2047 എന്ന നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് സര്‍വകലാശാലകളെ ഉപയോഗിക്കാന്‍ നീക്കം. ബുധനാഴ്ച ഡൽഹി സർവകലാശാല നടത്തുന്ന വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കാൻ വിദ്യാർഥികൾക്കും, പരിപാടി വിജയിപ്പിക്കാൻ അധ്യാപകർക്കും കർശന നിർദേശം. ആലോചന യോഗത്തിൽ, ചട്ടങ്ങൾ മറികടന്ന് നമോ ആപ്പിന്റെ ദേശീയ കൺവീനർ കുൽജീത് ചഹലും പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുരുപയോഗിക്കലാണിതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും അധ്യാപകർ ആവശ്യപ്പെട്ടു.

സ്വതന്ത്ര ഇന്ത്യ 100 വയസ് പിന്നിടുന്ന 2047ൽ ഇന്ത്യയെ  വികസിത രാജ്യമാക്കി മാറ്റാനുള്ള മോദിയുടെ പദ്ധതിയാണ് വികസിത് ഭാരത് 2047. ചെങ്കോട്ടയിലെ കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് വികസിത് ഭാരത് 2047 മുദ്രാവാക്യം മോദി ആദ്യം ഉയർത്തിയത്. നിലവിൽ പ്രചാരണ റാലികളിൽ അടക്കം ആവർത്തിക്കുന്നു. ഈ പ്രചാരണം നിലവിൽ ഡൽഹി സർവകലാശാല വഴി നടത്താനാണ് നീക്കം .

ഡൽഹി സർവകലാശാലയില്‍ മെയ് 8 ന് രാവിലെ 7 മണിക്ക് 5,000 ത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് രണ്ടര കിലോമീറ്റർ കൂട്ടയോട്ടം നടത്തും. ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാൻ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് സർവകലാശാല രജിസ്ട്രാർ വികാസ് ഗുപ്ത. എല്ലാ കോളേജുകളിൽ നിന്നും ഒരു അധ്യാപകനെ നോഡൽ ഓഫീസർ ആക്കി. 100 വിദ്യാർഥികളെ വീതം രജിസ്റ്റർ ചെയ്യാൻ നോഡൽ മാർക്ക് കർശന നിർദ്ദേശം. സർവകലാശാല ഈ തീരുമാനമെടുത്ത യോഗത്തിലേക്ക് നമോ ആപ്പിന്റെ ദേശീയ കൺവീനർ  കുൽജീത് ചഹലും എത്തിയിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഉയർത്തിയ എതിർപ്പ് കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോവുകയാണ് സർവകലാശാല. ഒന്നിലധികം പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സർവകലാശാലയിലെ അധ്യാപക സംഘടനകൾ നൽകിയിട്ടുള്ളത്.

Delhi University’s ‘Viksit Bharat Run’ runs into opposition from teachers

MORE IN BREAKING NEWS
SHOW MORE