പ്ര‍ജ്വലിനെതിരായ ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ പങ്കില്ല; വന്‍ ഭീഷണി നേരിടുന്നു: ബിജെപി നേതാവ്

HIGHLIGHTS
  • പ്രജ്വലിന്റെ മുന്‍ഡ്രൈവര്‍ തന്ന പെന്‍ഡ്രൈവ് കൈപ്പറ്റിയിട്ടേ ഉള്ളു എന്ന് ദേവരാജ് ഗൗഡ
  • 'പെന്‍ഡ്രൈവ് പുറത്തുവിട്ടതില്‍ പങ്കില്ല; രണ്ടു ദിവസത്തിനുള്ളില്‍ സത്യം പുറത്തുവരും'
  • 'ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വന്‍ ഭീഷണി നേരിടുന്നു'
  • ദേവരാജ് ഗൗഡ മനോരമ ന്യൂസിനോട് പ്രതികരിച്ചത് ഒളിയിടത്തില്‍നിന്ന്
Devaraje-Gowda-Prajwal-Reva
SHARE

ഹാസന്‍ എം.പി. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക പീഡനദൃശ്യങ്ങള്‍ പുറത്തു വന്നതിനുപിന്നില്‍ പങ്കില്ലെന്ന വിശദീകരണവുമായി ബി.ജെ.പി നേതാവും പ്രജ്വലിന്റെ മുന്‍ഡ്രൈവര്‍ കാര്‍ത്തിന്റെ അഭിഭാഷകനുമായ ദേവരാജ് ഗൗഡ രംഗത്ത്. അഭിഭാഷകന്‍ എന്ന നിലയില്‍ കാര്‍ത്തികില്‍ നിന്ന് പെന്‍ഡ്രൈവ് കൈപ്പറ്റിയിട്ടുണ്ട്. മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നും രണ്ടു ദിവസത്തിനുള്ളില്‍ സത്യങ്ങള്‍ പുറത്തുവരുമെന്നും ഒളിയിടത്തിലിരുന്നു ദേവരാജ് ഗൗഡ മനോരമ ന്യൂസിനോടു പറഞ്ഞു.   

നിയമസഭാ തിരഞ്ഞെടുപ്പില്‍ എച്ച്.ഡി. രേവണ്ണയ്ക്കെതിരെ ഹോളേനരസിപ്പുരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണു ദേവരാജ് ഗൗഡ. പീഡന ദൃശ്യങ്ങള്‍ പ്രജ്വലിന്റെ ഫോണില്‍ നിന്നു മറ്റൊരു ഫോണിലേക്കു പകര്‍ത്തിയ മുന്‍ ‍ഡ്രൈവര്‍ കാര്‍ത്തികിന്റെ അഭിഭാഷകന്‍ കൂടിയാണ് ഇയാള്‍. ദേവരാജ് ഗൗഡയ്ക്കു മാത്രമേ ദൃശ്യങ്ങള്‍ കൈമാറിയിട്ടൊള്ളൂവെന്നു നേരത്തെ കാര്‍ത്തിക് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പെന്‍ഡ്രൈവ് പുറത്തുവിട്ടതില്‍ പങ്കില്ലെന്ന നിലപാടിലാണ് ദേവരാജ് ഗൗഡ. രണ്ടു ദിവസത്തിനുള്ളില്‍ സത്യങ്ങളെല്ലാം പുറത്തുവരുമെന്നും ഗൗഡ മനോരമ ന്യൂസിനോടു വെളിപ്പെടുത്തി.

ഹാസനിലെ ക്രിമിനല്‍ കുടുംബമാണു രേവണ്ണയുടേത്. എന്തിനും മടിക്കാത്തവര്‍. ആറുമാസം മുന്‍പ് വാര്‍ത്ത സമ്മേളനം നടത്തി ദൃശ്യങ്ങളെ പറ്റി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ബി.ജെ.പി നേതാക്കന്‍മാരെയും അറിയിച്ചിരുന്നു. എത്ര സമ്മര്‍ദ്ദമുണ്ടായാലും സത്യത്തിനും നീതിക്കുമൊപ്പം നില്‍ക്കുമെന്നും ദേവരാജ് ഗൗഡ പറയുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കടുത്ത ഭീഷണിനേരിടുകയാണു ദേവരാജ് ഗൗഡ. തുടര്‍ന്ന് ഒളിവില്‍പോയി.

BJP leader said that he has no involvement in the release of footage of torture against Prajwal

MORE IN BREAKING NEWS
SHOW MORE