ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് വേസ്റ്റ് കുഴിയിൽ തള്ളി

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കോൺക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ തള്ളി. അസം സ്വദേശി ലേമാൻ കിസ്ക് എന്ന 19 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ തമിഴ്നാട് സ്വദേശി പാണ്ടി ദുരൈ എന്നയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ലേമാന്‍ കിസ്ക് മിക്സർ മെഷീനുള്ളിൽ ക്ലീൻ ചെയ്യാൻ ഇറങ്ങിയ സമയം പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച് ഓൺ ചെയ്യുകയും, തുടര്‍ന്ന് മെഷീനുള്ളിൽ നിന്ന് താഴെ വീണ യുവാവിനെ  ജെസിബി ഉപയോഗിച്ച് കമ്പനിയുടെ വേസ്റ്റ് കുഴിയിൽ കൊണ്ട് തള്ളുകയുമായിരുന്നു. ഏപ്രിൽ 26ന് കൊലപാതകം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വേസ്റ്റ്  കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത് തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചതായും വാകത്താനം പൊലീസ് പറഞ്ഞു