രാജ്യതലസ്ഥാനത്തെ മുള്‍മുനയിലാക്കി നൂറോളം സ്കൂളുകളില്‍ ബോംബ് ഭീഷണി. മയൂര്‍ വിഹാര്‍, ദ്വാരക, നോയിഡ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മയൂർ വിഹാറിലെ മദർ മേരി, സാകേതിലെ അമിറ്റി, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ, ചാണക്യപുരി സൻസ്കൃതി സ്കൂൾ, നോയിഡയിലെ സ്കൂളുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇ–മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. ഭീഷണികൾക്കെല്ലാം കേന്ദ്രീകൃത സ്വഭാവമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് ആർകെ പുരത്തെ ഒരു സ്കൂളിലും ഭീഷണി സന്ദേശം എത്തിയിരുന്നു. മയൂര്‍ വിഹാറിലെ മദര്‍ മേരി, ദ്വാരകയിലെ സന്‍സ്കൃതി എന്നീ സ്കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം വ്യാജ ഭീഷണിയെന്നാണ് പരിശോധനകളിലെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് പമുറമെ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി.
Bomb threat in seven schools, Delhi