കടുത്ത ചൂടില്‍ നാടിനെ വിയര്‍പ്പിച്ച് കെഎസ്ഇബിയുടെ വൈദ്യുതി നിയന്ത്രണം. രാത്രി പലയിടത്തും അരമണിക്കൂര്‍ വരെ വൈദ്യുതി തടസപ്പെടുന്നു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം മറികടക്കാനെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ലോഡ് കൂടി ട്രാന്‍സ്ഫോര്‍മറുകള്‍ ട്രിപ്പ് ആകുന്നു. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ ഓഫ് ചെയ്യേണ്ടിവരുന്നു. അണക്കെട്ടുകളില്‍ രണ്ടാഴ്ചത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
ഇതിനിടെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ വൈദ്യുതി ഉപഭോഗം 11.3 കോടിയൂണിറ്റാണ്. ഏപ്രില്‍ ഒന്‍പതിലെ 11.1 കോടി യൂണിറ്റ് ആണ് മറികടന്നത്. ലോഡ് ഷെഡിങ് വേണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വൈദ്യുതിമന്ത്രി മറുപടി നല്‍കിയിട്ടില്ല.
തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ അർധരാത്രി കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. മലപ്പുറം തിരൂരങ്ങാടി എ.ആർ.നഗർ , വി.കെ പടി നിവാസികളാണ് തലപ്പാറ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ചൂട്ടു കത്തിച്ച് സമരം ചെയ്തത്.
Unannounced power cuts in kerala