വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന പരാതി; ദേവഗൗഡയുടെ മകന്‍ രേവണ്ണയ്ക്കെതിരെ കേസ്

revanna
SHARE

മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ ദേവഗൗഡയുടെ കുടുംബത്തെ പിടിച്ചു കുലുക്കി ലൈംഗിക പീഡനക്കേസുകൾ. ദേവഗൗഡയുടെ മൂത്തമകനും ഹാസൻ ഹോളേനരസിപുര എംഎൽഎയുമായ  എച്ച്. ഡി. രേവണ്ണയും മകനും ഹാസൻ എംപിയുമായ പ്രജ്വൽ  രേവണ്ണയും വീട്ടുവേലക്കാരിയെയും മകളെയും ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് പരാതി. രേവണ്ണയുടെ ഭാര്യ ഭവാനിയുടെ അകന്ന ബന്ധ കൂടിയായി 48 കാരിയാണ് പോലീസിനെ സമീപിച്ചത്. 

വീട്ടിൽ ജോലിക്ക് നിന്ന 2019 മുതൽ 2022 വരെയുള്ള കാലത്ത്  രേവണ്ണ പീഡിപ്പിച്ചുവെന്നാണ് പരാതി.അവരുടെ മകളുമായി പ്രജ്വൽ വീഡിയോ കോളിൽ.അശ്ലീല സംസാരം നടത്തിയെന്നും പരാതിയിലുണ്ട്. ഹാസനിലെ എൻ ഡി എ സ്ഥാനാർഥി കൂടിയായ പ്രാജ്വൽ നഗ്നയായ യുവതിയുമായി വിഡിയോ കാൾ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തുടർന്നു വനിതാ കമ്മീഷൻ   കേസെടുത്ത് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപെട്ടു. 

ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം നടത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. ഇതിനു പിറകെയാണ്‌ വേലകാരി പൊലീസിനെ സമീപിച്ചത്. അശ്ലീല ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ പ്രാജ്വൽ രാജ്യം വിട്ടു എന്നാണ് പൊലീസ് പറയുന്നത്.ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും എന്നാണ് സൂചന. അതേ സമയം ജെ ഡി എസ് വിവാദത്തോട് കാര്യമായി പ്രതികരിക്കാതെ അകലം പാലിച്ചു.ദേവെഗൗഡയുടെ  അധ്യക്ഷതയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗം സർക്കാരിന്റെ എസ് ഐ ടി അന്വേഷണത്തെ സ്വാഗതം ചെയ്തു.അന്വേഷണം എല്ലാ കാര്യങ്ങളും പുറത്തു കൊണ്ടുവരുമെന്നും ആരോപണങ്ങളിൽ കഴമ്പുണ്ടന്ന് കണ്ടെത്തിയാൽ കടുത്ത നടപടികൾ എടുക്കണം എന്നും യോഗം സർക്കാരിനോട് അവശ്യപെട്ടു. അന്വേഷണം നടക്കട്ടേയെന്നും തന്റെ കുടുംബം എന്നും സ്ത്രീകളെ ബഹുമാനിക്കുന്നവർ ആണെന്നും കുറ്റം ചെയ്തവർക്ക് തക്കാതായ ശിക്ഷ നൽകണമെന്നും ജെ ഡി എസ് കർണാടക അധ്യക്ഷനും രേവണ്ണയുടെ സഹോദരനുമായ എച്ച് ഡി കുമാരസ്വാമിയും ആവശ്യപ്പെട്ടു. 

Prajwal Revanna booked in sexual harassment case amid video row; cook names MP's father too

MORE IN BREAKING NEWS
SHOW MORE