പോളിങ് അര്‍ധരാത്രിവരെ നീണ്ടേക്കും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്

polling-may-last-till-midni
SHARE

സംസ്ഥാനത്ത് പലയിടത്തും ആറുമണി കഴിഞ്ഞിട്ടും വോട്ടെടുപ്പ് തുടര്‍ന്നു. വടകര ഓര്‍ക്കാട്ടേരിയിലും മാക്കുല്‍പീടികയിലും അര്‍ധരാത്രിവരെ നീണ്ടേക്കും. വൈകിട്ട് നാലുമണിക്ക് എത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ ഇപ്പോഴും വരി നില്‍ക്കുന്നു. കാത്തുനിന്ന് മടുത്ത് പലരും മടങ്ങിപ്പോയി. വോട്ടിങ് യന്ത്രത്തകരാറും വോട്ടിങ്ങിലെ മെല്ലെപ്പോക്കും കടുത്തചൂടും വൈകാന്‍ കാരണം. 71 ശതമാനം ആളുകള്‍ വോട്ടുരേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ് കൂടുതല്‍ കണ്ണൂരും (75.57) ആലപ്പുഴയിലുമാണ്(74.25). പത്തനംതിട്ടയിലും(63.34) ഇടുക്കിയിലുമാണ് (66.37) കുറവ്. 2019 തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 77.84% പോളിങ്. 

വോട്ടെടുപ്പ് താമസിക്കുന്നത് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവമെന്ന് കെ.സുധാകരന്‍. സ്ത്രീകളടക്കം ക്യൂ നില്‍ക്കുന്നു. താമസമുണ്ടായതിന്റെ കാരണം അന്വേഷിക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു. നീതിയുക്തമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്നും പോളിങ് ശതമാനം കുറഞ്ഞത് വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു. 

Polling may last till midnight

MORE IN BREAKING NEWS
SHOW MORE