സൈബര്‍ അധിക്ഷേപ പരാതി; വാക്കു മാറ്റിയിട്ടില്ല; മാപ്പുപറയില്ല: ശൈലജ

തനിക്കെതിരെയുണ്ടായ സൈബര്‍ അധിക്ഷേപം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു പറയുന്ന പ്രശ്നമില്ലെന്ന് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജ. താന്‍ വാക്കുമാറ്റി പറഞ്ഞിട്ടില്ല. മുന്‍പ് പറഞ്ഞത് പരിശോധിച്ചാല്‍ മനസിലാകും. ഷാഫിയുടെ വക്കീല്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്നും ശൈലജ മനോരമ ന്യൂസിനോട് പറഞ്ഞു. മോര്‍ഫിങ് വിവാദത്തില്‍ കെ.കെ.ശൈലജ മാപ്പ് പറയണമെന്നായിരുന്നു ഷാഫി പറമ്പിലിന്‍റെ ആവശ്യം. തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കുകയും അതുവഴി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണും നോട്ടിസില്‍ ആരോപിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അതേസമയം, ഷാഫി പറമ്പിലിനെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ സിപിഎം നേതാവിനെതിരെ കേസെടുത്ത് കോഴിക്കോട് റൂറല്‍ പൊലീസ്.  ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം നൊച്ചാട് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.കെ അജീഷിനെതിരെയാണ് പേരാമ്പ്ര പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.  ഷാഫി പറമ്പിലിനെയും മുസ്‌ലിം സമുദായത്തെയും അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയും അതുവഴി സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. 

Won't apologise over remarks; KK Shailaja