‘ഞാന്‍ മുസ്‌ലിംകള്‍ക്കൊപ്പം’; വിമര്‍ശനം കടുത്തതിന് പിന്നാലെ നരേന്ദ്രമോദി

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്‌ലിംവിരുദ്ധ പരാമര്‍ശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി പ്രധാനമന്ത്രി. ‌‌‌താന്‍ മുസ്‌ലിംകള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ നേരിട്ട് ഹജ് ക്വാട്ട വര്‍ധിപ്പിച്ചു, വീസ ചട്ടങ്ങള്‍ ലഘൂകരിച്ചു. സഹയാത്രികരില്ലാതെ സ്ത്രീകള്‍ക്ക് ഹജിന് അവസരമൊരുക്കി ഹജ് ചെയ്ത സ്ത്രീകളുടെ പ്രാര്‍ഥന തനിക്കൊപ്പമുണ്ടെന്നും മോദി. മുസ്‌ലിംകളുടെ സാമൂഹിക–സാമ്പത്തിക ഉന്നമനത്തിന് പ്രതിപക്ഷം ഒന്നും ചെയ്തിട്ടില്ല, ‘മുത്തലാഖ് നിരോധനത്തിലൂടെ മുസ്‌ലിം വനിതകളുടെ ജീവിതം സുരക്ഷിതമാക്കിയെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിന്റെ കണ്ണ് കെട്ടുതാലിയിലാണെന്ന് പറഞ്ഞ മോദി വാഹനങ്ങള്‍, നിക്ഷേപം, ധനം എന്നിവ പരിശോധിച്ച് കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നും അമ്മമാരുടെയും സഹോദരിമാരുടെയും സ്വത്തിലാണ് കോണ്‍ഗ്രസിന്റെ കണ്ണെന്നും പറഞ്ഞു. സമ്പത്ത് സര്‍വേ വീണ്ടും ആയുധമാക്കുകയായിരുന്നു പ്രധാനമന്ത്രി.

I'm with muslims, says Narendra Modi