പത്തനംതിട്ട മെഴുവേലിയിലെ കള്ളവോട്ട് കേസിൽ ബിഎൽഒ അമ്പിളിയെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ആറുവർഷം മുൻപ് മരിച്ചുപോയ കാരിത്തോട്ട സ്വദേശിനി അന്നമ്മയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട് ചെയ്തു എന്ന കേസിലാണ് അറസ്റ്റ്. കള്ളവോട്ട് കേസിൽ നേരത്തെ തന്നെ ബിഎൽഒ അടക്കം മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. വോട്ട് അസാധുവാക്കുമെന്ന് കലക്ടർ അറിയിച്ചു. ആറുവർഷം മുൻപ് മരിച്ച ആളുടെ വിവരം അറിയിക്കാത്തതിൽ ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ