വോട്ടെടുപ്പിനിടെ ബംഗാളില്‍ അക്രമം; പരസ്പരം ആരോപണം ഉന്നയിച്ച് ബിജെപിയും തൃണമൂലും

ലോക്സഭാ തിരഞ്ഞെടുപ്പ് പൂരത്തിന് ആവേശത്തുടക്കം. 17 സംസ്ഥാനങ്ങളിലെയു‌ം നാല് കേന്ദ്രഭരണ പ്രദേശിലെയും 102 സീറ്റുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും പരസ്പരം ആരോപണം ഉന്നയിക്കുന്നു. തിരഞ്ഞെടുപ്പ് ഒാഫിസ് തീയിട്ടതായും ബൂത്ത് ഏജന്‍റുമാരെ കയ്യേറ്റം ചെയ്തതായും ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതായും ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായും പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിച്ചതായും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപിയും ആരോപണമുന്നയിക്കുന്നു. 

റെക്കോര്‍ഡ് പോളിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. അതിനിടെ, തിര‍ഞ്ഞെടുപ്പ് ജോലിക്കെത്തിയ കേരള പൊലീസ് ഉദ്യോഗസ്ഥര്‍  തമിഴ്നാട്ടില്‍ കുടുങ്ങി . കേരള പൊലീസ് പണം നല്‍കാതെ വന്നതോടെ 750 ഉദ്യോഗസ്ഥരാണ് തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ കുടുങ്ങിയത്. 

loksabha election bengal tmc bjp complaint