ആള്‍ക്കൂട്ടക്കൊലയുടെ ദൃശ്യം പകര്‍ത്തി; സാക്ഷിമൊഴിയുണ്ട്: ഡി.വൈ.എസ്.പി

HIGHLIGHTS
  • 'പ്രതികള്‍ അശോക്​ദാസിനെ കെട്ടിയിട്ടു'
  • 'ദൃശ്യങ്ങള്‍ പകര്‍ത്തി, ചിലര്‍ ഇത് നശിപ്പിച്ചു'
  • 'പെണ്‍കുട്ടികള്‍ രഹസ്യമൊഴി നല്‍കി'
muvattupuzha-dysp-06
SHARE

മൂവാറ്റുപുഴയില്‍ അരുണാചല്‍ സ്വദേശി കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട ആക്രമണത്തിലെന്ന് ഡിവൈഎസ്പി എ.ജെ.തോമസിന്‍റെ സ്ഥിരീകരണം. അശോക് ദാസിനെ കെട്ടിയിട്ട് പ്രതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതില്‍ ചിലത് പ്രതികള്‍ നശിപ്പിച്ചുവെന്നും മര്‍ദനത്തിന് സാക്ഷികളായ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയെന്നും ഇവര്‍ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, അശോക്​ദാസിന് സഹപ്രവര്‍ത്തകയുടെ വീട്ടില്‍വച്ചും മര്‍ദനമേറ്റതായി സംശയം. അശോക് ദാസ് സഹപ്രവര്‍ത്തകയുടെ വീട്ടിലിരുന്നു മദ്യപിച്ചെന്ന് അയല്‍വാസി സരസു മനോരമ ന്യൂസിനോട് പറഞ്ഞു. വീടിനകത്തുനിന്ന് ബഹളം കേട്ടു. കൈമുറിഞ്ഞതും അവിടെവച്ചാണ്. വീടിനകത്തും വരാന്തയിലും ചോരവാര്‍ന്ന പാടുണ്ടെന്നും സരസു പറഞ്ഞു. കൈ മുറിഞ്ഞ് ചോര ഒലിക്കുന്ന നിലയിലാണ് അശോക് ദാസ് വന്നതെന്ന മറ്റൊരു അയല്‍വാസി വിജയകുമാരി മനോരമ ന്യൂസിനോട് പറഞ്ഞു. ചോദ്യംചെയ്തപ്പോള്‍ ഒാടിപ്പോകാന്‍ ശ്രമിച്ചപ്പോഴാണ് കെട്ടിയിട്ടതെന്നും ദൃക്സാക്ഷി കൂടിയായ അവര്‍ വെളിപ്പെടുത്തി.

Muvattupuzha DYSP on lynching 

MORE IN BREAKING NEWS
SHOW MORE